രണ്ടാം പിണറായി മന്ത്രി സഭയിൽ ഏറ്റവുമധികം ആക്ഷേപങ്ങൾ നേരിടുന്ന വകുപ്പുകളാണ് ആരോഗ്യം , പൊതുമരാമത്ത് , വിദ്യാഭ്യാസ എന്നിവ . ഇതിൽ ആരോഗ്യമേഖലയിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങക്കെതിരെ പ്രതികരിച്ചു മടുത്ത ജനങ്ങൾ പ്രതീക്ഷ കൈവിട്ട മട്ടാണ് . സമാനമായി പൊതുമരാമത്തും നഗ്നമായ അഴിമതികളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ് . ഇതോടെ സ്വന്തം പാർട്ടിക്കകത്തും നിന്നും പോലും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഇടതു എം എൽ എ കെ ബി ഗണേഷ് കുമാർ പോലും പൊതുമരാമത്ത് വകുപ്പിനും വകുപ്പ് മന്ത്രിയായ സാക്ഷാത് പിണറായിയുടെ മരുമകൻ റിയാസിനുമെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുന്നുള്ളു എന്നും എം എൽ എ മാർക്ക് പുറത്തിറങ്ങി നടക്കാൻ ആവുന്നില്ലെന്നും ഗണേഷ് കുമാർ തുറന്നടിച്ചിരുന്നു. മന്ത്രിമാർക്കെതിരെ ആക്ഷേപം ഉന്നയിച്ച ഗണേഷ് കുമാർ മുഹമ്മദ് റിയാസിനെയും വകുപ്പിനെയും പേരെടുത്തു തന്നെ വിമര്ശിക്കുകയായിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമാണമോ നിർവഹണമോ നടക്കുന്നില്ല. എം.എൽ.എ.മാർക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവുന്നില്ലെന്നും ഗണേഷ്‌കുമാർ തുറന്നടിച്ചു.
ഇപ്പോഴിതാ വീണ്ടും നിയമ സഭാ സമ്മേളനത്തിൽ പൊതുമരാമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുസ്‌ലിം ലീഗ് എം എൽ എ കുറുക്കോളി മൊയ്തീൻ. തിരൂർ മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും വാട്ടർ അതോറിറ്റിയുടെ അനാസ്ഥയും മറ്റും ചൂണ്ടി കാണിച്ചുകൊണ്ടാണ് മൊയ്തീൻ എം എൽ എ മുഹമ്മദ് റിയാസിനെതിരെ രംഗത്തെത്തിയത്. യഥാസമയം വകുപ്പ് മന്ത്രിയെ കാര്യങ്ങളെല്ലാമ അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ല എന്ന് എം എൽ എ കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന്റെ കാലതാമസം തന്നോട് തീർക്കുകയാണ് സിപിഎം പ്രവർത്തകരെന്നും എം എൽ എ നിയമസഭയിൽ പറഞ്ഞു.