തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോളാർ വിവാദനായിക സരിത എസ് നായർ. നിയമന വിവാദത്തിൽ ആര്യ രാജേന്ദ്രൻ കുറ്റക്കാരിയാണ് എന്ന്സരിത എസ് നായർ വെളിപ്പെടുത്തുന്നു. പേരിൽ പ്രചരിച്ച വാട്സ്ആപ്പ് സന്ദേശം കൃത്രിമമല്ല എന്നും ആനവൂർ നാഗപ്പന് ആര്യ രാജേന്ദ്രൻ നൽകിയ കത്ത് തന്നെയാണ് ഇതെന്നും സരിത നായർ വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ ക്രൈം പുറത്തുവിടുന്നത്. നേതാക്കളുടെ പിണറായിയുടെ പെൺ ബോംബ് ആയി വർത്തിക്കുന്ന സരിത നായരുടെ വാക്കുകൾ ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇതോടെ ആര്യ രാജേന്ദ്രന് മേലുള്ള കുരുക്ക് കൂടുതൽ മുറുകും എന്ന് ഉറപ്പ്.
കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ടായിരുന്നു മേയറുടെ കത്ത്. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ കത്തയച്ചത്. ഇത് ഒരു ഡിവിഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നതോടെ വിവാദമാകുകയായിരുന്നു. സഖാവേ എന്ന് അഭിസംബോധന ചെയ്തായിരുന്നു കത്ത്. കത്ത് വിഷയത്തിൽ ആര്യയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ കൈക്കോമഡേതെങ്കിലും സരിതയുടെ ഈ തുറന്നു പറച്ചിൽ അതിനു മേലുള്ള കനത്ത തിരിച്ചടിയാകും.