ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത് മൂലവും മന്ത്രിക്കസേര തെറിച്ച സജി ചെറിയാന് വീണ്ടും മനസമാധാനം നഷ്ടമാകുന്നു. ഭരണഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കുറ്റത്തിന് മന്ത്രിക്കസേര നഷ്ടമായെങ്കിലും പിന്നീട് ഈ കേസിൽ സജി ചെറിയാന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത് . അതായത് സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണ ഘടനാ വിബിരുധമായി ഒന്നും തന്നെ ഇല്ല എന്നായിരുന്നു കോടതി നിരീക്ഷണം. ഇതോടെ തിരികെ മന്ത്രിക്കസേരയിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സജി ചെറിയാൻ . എന്നാൽ ഇപ്പോഴിതാ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുകയാണ്.ഭരണഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി.
അഭിഭാഷകനായ ബിജു നോയലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം സി.ബി.ഐക്കോ കേരളത്തിന് പുറത്തുള്ള കര്‍ണാടക പൊലീസിനോ കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ നിരവധി സാക്ഷികള്‍ ഉണ്ടായിട്ടും ശരിയായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കുന്ന തരത്തിലുള്ള പൊലീസ് റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു.2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് വിമര്‍ശനാത്മകമായി മാത്രമാണ് സംസാരിച്ചത്. ഭരണഘടനയെയോ ഭരണഘടനയുടെ ശില്‍പികളെയോ അവഹേളിച്ചിട്ടില്ല. അതിനാല്‍, കേസ് കൂടുതല്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്. സജി ചെറിയാന്‍ ഭരണഘടനയെ അപമാനിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ പറഞ്ഞത്.
പ്രസംഗം വിവാദമായതോടെ ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവച്ചിരുന്നു. സജി ചെറിയാനെതിരേ തെളിവൊന്നും കിട്ടാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചത്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചത്.