Connect with us

Hi, what are you looking for?

Exclusive

പീഡന വീരനെ പിരിച്ചുവിട്ടു മാതൃകയായി കേരള പോലീസ്.തൃക്കാക്കരയിൽ പട്ടികജാതി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ, സിഐ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവായി.

ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച്‌ ആഭ്യന്തര വകുപ്പിന് കൈമാറി.
നടപടിക്കു മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ്‌ സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍ കാന്ത്‌ പ്രത്യേകദൂതന്‍ മുഖേന എറണാകുളം ഐ.ജിക്കു കൈമാറി.
മൂന്ന്‌ ദിവസത്തിനകം നോട്ടീസിനു മറുപടി നല്‍കണം. മറുപടി നല്‍കാതിരിക്കുയോ തൃപ്‌തികരമല്ലെങ്കിലോ പിരിച്ചുവിടുമെന്നു നോട്ടീസില്‍ വ്യക്‌തമാക്കുന്നു.
15 പീഡനക്കേസുകളില്‍ നടപടി നേരിട്ട സുനുവിന്റെ സേവനം അവസാനിപ്പിക്കാന്‍ ഡി.ജി.പി. ഫയലില്‍ എഴുതി.
കഴിഞ്ഞ ജനുവരി 27-നു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാളുടെ ഇന്‍ക്രിമെന്റ്‌ ഒരുവര്‍ഷത്തേക്കു തടഞ്ഞുവയ്‌ക്കാന്‍ അന്നത്തെ കണ്ണൂര്‍ ഐ.ജി. ഉത്തരവിട്ടിരുന്നു. ഇത്‌ കുറഞ്ഞശിക്ഷയാണെന്നു വിലയിരുത്തിയാണു പിരിച്ചുവിടല്‍ തീരുമാനം. 15 കേസുകളില്‍ വകുപ്പുതലനടപടി നേരിട്ട സുനുവിനെതിരേ പുതുതായി ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനും ശിപാര്‍ശയുണ്ട്‌.
തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്നാംപ്രതിയായ സുനുവിനെ ചോദ്യംചെയ്യലിനുശേഷം പോലീസ്‌ വിട്ടയച്ചതു വിവാദമായിരുന്നു. ഇയാള്‍ പിന്നീട്‌ ജോലിക്കു ഹാജരാകുകയും ചെയ്‌തു.
തനിക്കെതിരായ പരാതി വ്യാജമാണെന്നു വകുപ്പിന്‌ ബോധ്യമുണ്ടെന്നാണു സുനു അന്ന്‌ മാധ്യമങ്ങളോടു പ്രതികരിച്ചത്‌. ഒരു കേസ്‌ പോലും തന്റെ പേരിലില്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമായിരുന്നു അവകാശ വാദം.
സുനുവിന്റെ പിരിച്ചുവിടല്‍ ഉത്തരവ് മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും പിരിച്ചുവിടല്‍ നടപടിയുണ്ടാകും. പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 828 പേരാണുള്ളത്. ഇവരെയും വൈകാതെ പിരിച്ചുവിടും. അറുപതോളം പേര്‍ പോക്സോ ഉള്‍പ്പെടെ ഗുരുതര ക്രമിനല്‍ കേസുകളില്‍ പ്രതിയായവരാണ്.
സ്ത്രീപീഡനം, കസ്റ്റഡി മരണം, പോക്സോ തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയാണ് തീരുമാനമെടുക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...