ഫിഷറീസ് സര്‍വകലാശാലാ വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാനും മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനും സര്‍വകലാശാലാ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു.
എന്നാല്‍ കേസില്‍ സര്‍വകലാശാല കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് തന്നെ മുന്‍കൂട്ടി അറിയിക്കാന്‍ വി.സിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ കൊച്ചിയില്‍ ഡോ.എം.റോസലിന്‍ഡ് ജോര്‍ജുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
ചാന്‍സലര്‍ക്ക് വിരുദ്ധമായൊന്നും സര്‍വകലാശാല കോടതിയില്‍ പറയുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.
സെര്‍ച്ച് കമ്മിറ്റി ഒരു പാനലിനു പകരം ഒറ്റപ്പേര് നല്‍കിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. എന്നാല്‍ നിയമസഭ പാസാക്കിയ നിയമവും ചട്ടവുമനുസരിച്ചാണ് വാഴ്സിറ്റി പ്രവര്‍ത്തിക്കേണ്ടതെന്ന് കോടതിയെ അറിയിക്കാനാണ് കൗണ്‍സില്‍ തീരുമാനം.
പുറത്തായ വി.സി റിജിജോണിന്റെ ഭാര്യ ഡോ.എം. റോസലിന്‍ഡ് ജോര്‍ജാണ് താത്കാലിക വി.സി.
കേസില്‍ സര്‍വകലാശാലയുടെ താത്പര്യം സംരക്ഷിക്കാനാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്നാണ് കൗണ്‍സില്‍ നിലപാട്.
എന്നാല്‍ വി.സി നിയമനത്തില്‍ സര്‍വകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ്, പുറത്താക്കപ്പെട്ടയാള്‍ വ്യക്തിപരമായി നല്‍കിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി സര്‍വകലാശാല അഭിഭാഷകനെ നിയോഗിക്കുന്നത്.
സര്‍വകലാശാലയിലെ ഫിനാന്‍സ് ഓഫീസറുടെ സാക്ഷ്യ പത്രമില്ലാതെയാണ് അഭിഭാഷകനെ നിയോഗിക്കാനുള്ള ഫയല്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വച്ചത്.
ഇതിൽനിന്ന് ഗവർണർക്കെതിരെയുള്ള സർവ്വകലാശാലയുടെ നിലപാട് വളരെ വ്യക്തമാണ്