ചതിയുടെ പത്മവ്യൂഹം എന്ന ആത്മാകഥ പുറത്ത് വന്നതോടെ കേരളത്തിലെ ചർച്ചകളെല്ലാം സ്വപ്ന എന്ന ഒറ്റ അച്ചുതണ്ടിലേക്കൊതുങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സരിത , അശ്വതി , ലക്ഷ്മി തുടങ്ങി ഇതുവരെ വന്ന പെൺ ബോംബുകളെക്കാൾ വ്യത്യസ്തമായ തലത്തിലൂടെയാണ് ഈ പുസ്തകം സ്വപ്നയെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ചത്. സ്വപ്നാ സുരേഷ് എന്ന സ്വര്ണക്കള്ളക്കടത്തുകാരിക്കപ്പുറം സ്വപ്നാ എന്ന പെണ്ണിനെ അടുത്തറിഞ്ഞ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയ ചിലത്. ഒരു മസാല കൊച്ചു പുസ്തകം വായിക്കുന്ന ആവേശത്തോടെ ചതിയുടെ പത്മവ്യൂഹം വായിച്ചു തുടങ്ങിയവയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് സ്വപ്ന എന്ന പച്ചയായ പെണ്ണിന്റെ അനുഭവങ്ങൾ മാത്രം കോറിയിട്ട കുറച്ചു പേജുകൾ. അതായിരുന്നു ചതിയുടെ പത്മവ്യൂഹം. ഈ പുസ്തകത്തിൽ സ്വപ്നയുടെ യൗവ്വനാരംഭഃ കാലത്തെക്കുറിച്ചു പറയുമ്പോൾ പരാമർശിക്കുന്ന രണ്ടു വ്യക്തികളുണ്ട് . ഒന്ന് ഫാദർ വർഗീസും രണ്ടാമത്തെയാൾ പേര് വെളിപ്പെടുത്താൻ സ്വപ്ന ആഗ്രഹിക്കാത്ത സിനിമാ ചേട്ടനും. ഒന്നാമത്തെയാൾ കന്യാസ്ത്രീയാവാനായി സ്വപ്നയെ കൊണ്ട് പോയ ഫാദർ വർഗീസ് . ഒരിക്കലും സ്വപ്നയോട് ലൈംഗീക താല്പര്യത്തോടെ സമീപിച്ചിട്ടില്ല എന്ന് സ്വപ്ന തന്നെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും ഫാദറിന്റെ ഉദ്യേശം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നന്മ ആയിരുന്നില്ല എന്നും പുസ്തകത്തിൽ പറയുന്നു. രണ്ടാമത്തെയാളാണ് സിനിമാ ചേട്ടൻ. ഡിവോഴ്‌സിന് സഹായം ചെയ്യാമെന്ന് പറഞ്ഞാണ് ഇയാൾ സ്വപ്നയെ കൊണ്ട് പോയതെന്നും ഇയാളുടെ ഇങ്ങിതങ്ങൾക്ക് തനിക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും സ്വപ്ന പറയുകയുണ്ടായി. എന്നാൽ ഈ സിനിമാ ചേട്ടന്റെ പേര് എവിടെയും വെളിപ്പെടുത്താൻ സ്വപ്നാ സുരേഷ് തയ്യാറായിട്ടില്ല.
ഫാതെർ വർഗീസിന്റെ പേര് പരാമർശിച്ചിട്ടും സിനിമാ ചേട്ടനെ മാത്രം രക്ഷിക്കുന്നതെന്തിനെന്ന ചോദ്യമേ വായനക്കാരിൽ ആകാംക്ഷയുയർത്തിയിരുന്നു . ഇതിനുള്ള മറുപടി സ്വപ്ന തന്നെ പറയുകയാണ് ഇപ്പോൾ. യാതൊരു വിധ ഭീഷണി ഉള്ളതുകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ അല്ല താൻ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താത്തതെന്നും അദ്ദേഹത്തിന്റെ കുടുംബത്തോടും കുഞ്ഞുങ്ങളോടുമുള്ള ബഹുമാനം കൊണ്ടാണെന്നും സ്വപ്ന പറയുന്നു. ഉദ്യേശം എന്ത് തന്നെയായിരുന്നാലും ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് തന്നെ സഹായിക്കാനും ഒരുനേരത്തെ ആഹാരം നൽകാനും അദ്ദേഹം വന്നു എന്നതിന്റെ കടപ്പാട് തനിക്കുണ്ട് എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തതെന്നും സ്വപ്ന പറയുന്നു . ഫാദർ വർഗീസ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്കറിയില്ല . എന്നാൽ സിനിമാ ചേട്ടൻ ഇൻഡസ്ട്രിയിൽ ഇപ്പോഴും സജീവമാണെന്നും സ്വപ്ന പറഞ്ഞു.