പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ആക്രമിക്കുകയാണ് പേപ്പട്ടി . പേപ്പട്ടിയുടെ കടിയേറ്റ് വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്ത് പ്രേസിടെന്റിനെ സമീപിച്ചു എങ്കിലും തൃപ്തികരമായ മറുപടി അദ്ദേഹത്തിൽ നിന്നും ലഭിച്ചില്ല എന്ന് മാത്രമല്ല തന്റെ ജോലി പട്ടി പിടുത്തമല്ല എന്ന ആക്ഷേപം നാട്ടുകാർക്ക് നേരെ ചൊരിയുകയും ചെയ്തു ഈ ജനപ്രതിനിധി . പിന്നീട് ഈ വിഷയം കൂടുതൽ കുരുക്കായതോടെ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ താൻ ഒരു കൂടുണ്ടാക്കി തരാം എന്നും നാട്ടുകാർ ആരെയെങ്കിലും വെച്ച് പട്ടിയെ പിടിക്കാനും ഇങ്ങനെ പിടിക്കുന്നവർക്ക് ഒരു പട്ടിക്ക് 3000 രൂപ വെച്ച് തരാം എന്നും പ്രസിഡന്റ് വാക്കു പറഞ്ഞു . ഇതോടെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ആളുകൾ ഒറ്റക്കെട്ടായി ഈ പേപ്പട്ടിയെ പിടിക്കുകയും. അതിനെ കൂട്ടിൽ ആക്കുകയും ചെയ്തു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടുമായി സംസാരിച്ചപ്പോൾ പൈസയൊന്നും തരാൻ പറ്റില്ല എന്നും കൂട്ടിലാക്കിയ പട്ടിയെ നിങ്ങൾ പോയി എന്തെങ്കിലും ചെയ്യ് എന്നും പറഞ്ഞു കൈയൊഴിയുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
പേപ്പട്ടി കടിയേറ്റു മരിച്ച അഭിരാമി എന്ന കുഞ്ഞിന്റെ വീടിനു ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് ഈ സ്ഥലം . പേപ്പട്ടി ആക്രമണത്തിൽ ഒരു ജീവൻ തന്നെഇല്ലാതായ സംഭവം കണ്മുന്നിൽ നിൽക്കുമ്പോഴും മനുഷ്യ ജീവന് വില നൽകാതെ പഞ്ചായത്ത് പ്രസിഡന്റ് വളരെ ധിക്കാരപരമായാണ് വാർഡ് മെമ്പറോടും നാട്ടുകാരോടും പ്രതികരിച്ചത്. പത്തനംതിട്ടയിൽ സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്ത ബാബുവിന്റെ ആത്മഹത്യ കുറുപ്പിൽ തന്റെ മരണത്തിനു കാരണക്കാരായവരുടെ പേരുകളുടെ കൂട്ടത്തിൽ ഈ പഞ്ചായത്ത് പ്രെസിഡന്റിന്റെ പേരും ഉണ്ട് .
ഇത്രയും ധിക്കാരപരമായ പെരുമാറുന്ന ഒരു പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ ഞങ്ങൾക്ക് ആവശ്യമിലഎന്നാണ് നാട്ടുകാർ പറയുന്നത്. പേപ്പട്ടിയെ പിടിച്ചു എന്നറിയിച്ചു കൊണ്ട് വിളിച്ച വാർഡ് മെമ്പറോട് പഞ്ചായത്ത് പ്രസിഡന്റ പറഞ്ഞത് അതിനെ അങ്ങ് തുറന്നു വിട്ടേക്ക് എന്നാണ്. പഞ്ചായത്ത് പ്രസിഡണ്ടുമായി നാട്ടുകാർ സംസാരിക്കുന്ന ദൃശ്യങ്ങൾ ക്രൈം പുറത്തുവിടുന്നു. പിടിച്ച പട്ടികളെ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ് നാട്ടുകാർ. എന്തായാലും എത്രയും വേഗം ഈ വിഷയത്തിൽ കൃത്യമായ ഒരു തീരുമാന എടുത്തില്ല എങ്കിൽ പിടിച്ച പട്ടികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ കൊണ്ട് വെക്കാനാണ് നാട്ടുകാരുടെ തീരുമാനം