Connect with us

Hi, what are you looking for?

Exclusive

സർക്കാർ വിസിമാരെ വഞ്ചിച്ചു!!!

തൽക്കാലം വി സി. മാർക്ക് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന തിരിച്ചറിവിൽ സർക്കാർ. പത്തുദിവസത്തിനുള്ളിൽ
വിസിമാർ വിശദീകരണം നൽകണം. ചാൻസലർ വി സി.മാരുടെ വാദങ്ങൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാൻസലർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതിനുള്ള വിശദീകരണം പരിശോധിച്ചശേഷം ചാൻസലർ നിയമപ്രകാരം തീരുമാനം എടുക്കണം. ഇതുവരെ വി സി.മാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിൽ സർക്കാർ തങ്ങളെ പറ്റിച്ചുവെന്ന വികാരം വൈസ് ചാൻസലർമാർക്കുണ്ട്. ഗവർണ്ണറുടെ നിർദ്ദേശം മാനിച്ച് രാജിവയ്ക്കാത്തവർ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് വസ്തുത. ഗവർണ്ണർ പുറത്താക്കുമെന്നും ഉറപ്പാണ്.

പുറത്താക്കിയാൽ വിസിമാർ വീണ്ടും കോടതിയിൽ പോയാലും സർക്കാർ നിലപാട് നിർണ്ണായകമാണ്. സുപ്രീംകോടതി വിധിയോട് സർക്കാർ അവിടേയും മൗനം പുലർത്തിയാൽ തിരിച്ചടിയുറപ്പാകും. കൈയിലെ കാശ് പോകുന്നത് മാത്രമാകും മിച്ചം. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഈ വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഒരിക്കലും വിസിമാരെ പൂർണ്ണമായും പിന്തുണച്ചില്ല. ഗവർണ്ണറെ നടപടിക്രമങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.

രാജി അഭ്യർത്ഥയാണ് നടത്തിയതെന്നും രാജി ആവശ്യപ്പെട്ടില്ലെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സർക്കാർ പക്ഷം പിടിക്കുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് ആരുടേയും പക്ഷം പിടിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതി പറഞ്ഞു. ഗവർണറുടെ തിടുക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും രാജി ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതൊന്നും ശരിയല്ലെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയില്ല. ഇതാണ് വിസിമാരുടെ കേസിനെ ശ്രദ്ധേയമാക്കുന്നതും.

ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് വിസിമാർ പ്രതീക്ഷിച്ചതായിരുന്നില്ല. സുപ്രീംകോടതി വിധിയെ തള്ളി പറയാനോ അതിനെ ചോദ്യം ചെയ്യാനോ അത് വിസിമാർക്ക് എതിരല്ലെന്നോ സർക്കാർ പറഞ്ഞില്ല. സുപ്രീംകോടതി വിധി ഹൈക്കോടതിക്ക് വരെ ബാധകമാണെന്ന ജസ്റ്റീസിന്റെ അഭിപ്രായ പ്രകടനത്തേയും കോടതിയിൽ സർക്കാർ എതിർത്തില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിലതെല്ലാം പറഞ്ഞിരുന്നു. സാങ്കേതിക സർവ്വകലാശാലയിലെ വിധി മറ്റ് വിസിമാർക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് വിസിമാരെ കുഴയ്ക്കുന്നത്.

വി സി. നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം. ചാൻസലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടാ. ആരെങ്കിലും ചോദ്യം ചെയ്യുംവരെ സ്ഥാനത്ത് തുടരാം എന്ന് എങ്ങനെ വാദിക്കാനാകും എന്ന് കോടതി ചോദിച്ചു. ചാൻസലറുടെ നോട്ടിസ് നിയമപരമല്ലെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും വൈസ് ചാൻസലർമാർ വാദിച്ചു. എന്നാൽ ഈ വാദമൊന്നും സർക്കാർ മുമ്പോട്ട് വച്ചില്ല. ഗവർണ്ണറുടെ തിടുക്കം മാത്രമായി സർക്കാരിന്റെ വിഷയം. അതായത് നടപടിക്രമങ്ങൾ പാലിച്ച് വിസിമാരെ പുറത്താക്കാമായിരുന്നുവെന്നാണ് സർക്കാർ പരോക്ഷമായി പറഞ്ഞു വച്ചത്.

ഇന്നലെ പാലക്കാട് നടന്ന പത്ര സമ്മേളനത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. വൈസ് ചാൻസലറുടെ നിയമനാധികാരി ഗവർണർ ആണ്. നിയമനം ചട്ട വിരുദ്ധമാണെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണർ തന്നെയാണ്. അപ്പോൾ ആരാണ് രാജി വയ്ക്കേണ്ടത്? ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ചിന്തിക്കണം. കെ.ടി.യു. ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീൽ സാദ്ധ്യതയുണ്ട്. സുപ്രീംകോടതി ഉത്തരവ് കെ.ടി.യു. വിസിക്ക് മാത്രമേ ബാധകമാകൂ. മറ്റ് വിസിമാർക്ക് ബാധകമല്ല. അവരോട് രാജി ആവശ്യപ്പെടൻ ഗവർണർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരേ നീക്കം ചെയ്യുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്-ഇതായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഈ നിലപാട് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ പറയുമെന്നായിരുന്നു വിസിമാരുടെ പ്രതീക്ഷ. എന്നാൽ സർക്കാർ മൗനത്തിലായി. ഇതോടെ ഹൈക്കോടതിയിൽ വിസിമാരുടെ മാത്രം പ്രശ്‌നമായി എല്ലാം മാറി. ഗവർണ്ണർക്ക് കൂടുതൽ കരുത്തു പകരുന്ന തീരുമാനങ്ങളും ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...