അതീവ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാക്കൾക്കെതിരെ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വീണ്ടും രംഗത് .
മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരയാണ് സ്വപ്‌ന രംഗത്തുവന്നത്. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണവുമായി സ്വപ്‌ന രംഗത് വന്നിരിക്കുന്നത് . ഐസക്കും , കടകം പള്ളിയും ഇതുവരെ സ്വപ്നയുടെ ആരോപണങ്ങളിൽ വരാന്തവർ ആയിരുന്നു, എന്നാൽ ഇപ്പോൾ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരിക്കൽ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് സ്വപ്‌ന ഉയർത്തുന്ന ആരോപണം. അതേസമയം പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു .
സിപിഎം നേതാക്കൾക്ക് SEXUAL FRUSTRATION ഉണ്ടെന്നാണ് സ്വപ്‌ന ഉന്നയിക്കുന്നത്.
ഗുരുതര ആരോപണമാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്നാ സുരേഷ് നടത്തിയത്.
ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ ഉള്ള യോഗ്യതയില്ലാത്ത വ്യക്തിയാണ് എന്ന പോലും സ്വപ്‌ന കടകം പള്ളിയെ കുറിച്ച ആരോപിച്ചു..
ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി.
കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. എന്നാൽ,ഫോണിൽ കൂടി മോശമായി തന്നോട് സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട് കൂടാതെ വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞിരുന്നു . സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്‌ന ആരോപിച്ചു .
സാധാരണ സ്ത്രീകൾ ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ വേണമെങ്കിൽ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറുമായി ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും അവർ പറഞ്ഞു. അതേസമയം മറ്റ് നേതാക്കൾ സെക്‌സിനായി വ്യഗ്രതപൂണ്ടിരിക്കയാണെന്നും സ്വപ്‌ന പറയുന്നു.
കൊച്ചി ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും അവർ ആരോപിച്ചു.