വട്ടിയൂർകാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് ഓഫീസ് ആണ് തകർത്തത്. ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിനെ കുറിച്ച് മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റിയിലുള്ള ഒരാളുമായുള്ള സംസാരം വാക്കുതർക്കത്തിലും അക്രമത്തിലും എത്തുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് പൊലീസ് നൽകുന്ന വിശദീകരണം. സി.പി.എം ഓഫിസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. എ.കെ.ജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പൊലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല. സി.പി.എം ഓഫിസിലെ ഇ.എം.എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം -ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. വട്ടിയൂർക്കാവിലാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തത്. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഇന്നലെ രാത്രി അടിച്ചു തകർത്തത്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
വി ടി ബൽറാമിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ :
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് എസ്എഫ്ഐ
കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മുംഎകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല.ഇപ്പോഴിതാ സിപിഎം ഓഫീസ് അടിച്ചുതകർത്ത് വീണ്ടും ഡിവൈഎഫ്ഐ.ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും.