വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ച കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിരാശാജനകമാണെന്ന് കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പറഞ്ഞു. അപ്പീല്‍ പോയാല്‍ നിലനില്‍ക്കുന്നതല്ല കേസിലെ വിധിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂഷൻ കോടതിയില്‍ തെളിവുകളായി സമര്‍പ്പിച്ച ശബ്ദ രേഖകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. കേസിന്റെ എല്ലാ വശവും പഠിച്ച ആളെന്ന നിലയില്‍ ഈ വിധി നിലനില്‍ക്കത്തില്ലാ, വിധി നിരാശജനകമാണ്. സംഭാഷണ ശകലത്തില്‍ നിന്ന് കുറച്ച് ഭാഗം അടര്‍ത്തിയെടുത്ത് കേള്‍ക്കുമ്പോള്‍ അത് വലിയ സംഭവമായി തോന്നും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. ഡിഫന്‍സ് ലോയര്‍ എന്ന നിലയില്‍ എന്റെ അനുഭവത്തില്‍ വെറുതെ വിടുമെന്ന് കരുതിയ കുറ്റങ്ങളില്‍ കോടതി ശിക്ഷിക്കുകയും പിന്നീല്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഹൈക്കോടതി വെറുതെ വിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് വ്യക്തമാക്കി.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതാപചന്ദ്രന്‍ പിള്ള.പറഞ്ഞു. ഡിജിറ്റൽ മെറ്റീരിയൽസ് എവിഡൻസ് ആക്റ്റ് അനുസരിച്ച് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രംഗത്തെത്തിയിരുന്നു.പ്രതിക്ക് മാധ്യമവിചാരണയാണ് നേരിടേണ്ടിവന്നത്. കോടതിക്ക് ആ കാര്യം ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പ്രതിക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. നിരപരാധികളാണ്. 150 ശതമാനവും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഡജിറ്റൽ തെളിവിനെ കുറിച്ച് പറയാൻ ഞാൻ അർഹനല്ല. ഏത് വിധേനെയും പോകുമെന്ന് ത്രിവിക്രമൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ എപ്പോഴും എന്റെ മകനൊപ്പമാണ് എന്നാണ് പ്രതി കിരൺ കുമാറിന്റെ അച്ഛൻ സദാശിവൻ പറഞ്ഞത്.