ലൈംഗിക പീഡന പരാതിയിൽ പ്രതിയായ വിജയ് ബാബു എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്നത് സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. എന്നാൽ വിജയ് ബാബു ഉളള സ്ഥലത്തെ കുറിച്ചുളള വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ഐപിഎസ് വ്യക്തമാക്കി
. വിജയ് ബാബുവിനെതിരെ നേരത്തെ തന്നെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുളളതാണ്. എന്നാൽ അതിന് യുഎഇയിൽ നിന്നുളള മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നാഗരാജു ഐപിഎസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യത്തോട് അഭ്യർത്ഥിച്ചത് പ്രകാരം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് ഇന്നലെ റദ്ദാക്കിയിട്ടുണ്ട്. വിജയ് ബാബു യാത്ര ചെയ്യുന്നത് നിയമവിരുദ്ധമായ യാത്രാ രേഖകളാണ് ഉപയോഗിക്കുന്നത് എന്ന് എംബസ്സികളെ അറിയിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊച്ചി സിറ്റി പൊലീസ് മേയ് 19 വരെയാണ് ഹാജരാകാൻ സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസ്‌നസ് ടൂറിലാണെന്നുമാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം 22ന് ആണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇപ്പോഴും പ്രതി എവിടെയാമെന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ മാത്രമാണ് വിജയ് ബാബു ഹാജരാവുകയുള്ളു എന്നാണ് വിവരം. ഇനി ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബു ഇപ്പോൾ യു എ ഇയിലാണെന്ന് പൊലീസിന് ലഭിച്ച വിവരം.
കേരള പൊലീസിന്റെ അപേക്ഷയെ തുടർന്ന് വിജയ് ബാബുവിനായി ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ നോട്ടീസിന് യു എ ഇയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു എ ഇ എംബസിയിലും പൊലീസ് അറിയിച്ചിട്ടുണ്ട്.