നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ആണ് പ്രധാനമെങ്കിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് അഡ്വ.ടിബി മിനി. ഈ കേസിൽ തുടരന്വേഷണം നടത്തുന്നതിന് ആവശ്യമായ സമയം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സമയം നീട്ടിക്കിട്ടാൻ വേണ്ടി ഹൈക്കോടതിയിൽ അവരൊരു അപേക്ഷ വെച്ചിട്ടുണ്ട്.
അതിൽ പറയുന്ന കാര്യങ്ങൾ പ്രസക്തമാണ്. പതിനായിരക്കണക്കിന് പേജുകളും അത്രയും തിന്നെ വീഡിയോസും ഫോട്ടോസുമെമെല്ലാം തിരിച്ചെടുത്തിട്ടുണ്ട്. ഒരു മുറി നിറയെ അതിരിക്കുകയാണ്. ഈ ഒന്നര മാസത്തെ സമയത്തിനുള്ളിലാണ് എസ് ശ്രീജിത്തിനെ മാറ്റിയതുമായി ബന്ധപ്പെട്ട് 15 ദിവസം പോയത്. അതിന് ശേഷമാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചതെന്നും അഡ്വ.ടിബി മിനി പറയുന്നു. വളരെ കുറച്ച് പോലീസുകാർ മാത്രമാണ് അന്വേഷണ സംഘത്തിലുള്ളത്. അവർക്ക് വേണ്ട സംവിധാനങ്ങളും വളരെ പരിമിതമാണ്. അതിൽ നിന്നുകൊണ്ടാണ് ഈ അന്വേഷണം. മാത്രവുമല്ല, സമയപരിധിവെച്ചുകൊണ്ട് ഒരു കേസും അന്വേഷിക്കാൻ കഴിയില്ല. അന്വേഷണത്തിൽ കോടതി ഉൾപ്പടെ ഒരു ബാഹ്യശക്തികളും ഇടപെടാൻ പാടില്ലെന്ന് നിരവധി കേസുകളിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിബി മിനി വ്യക്തമാക്കുന്നു.
റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയാണ് പ്രശ്നമെങ്കിൽ തെളിവുകൾ സംരക്ഷിക്കുകയും അത് പരിശോധിക്കുകയും വേണം. അത്തരത്തിൽ പരിശോധന നടത്താൻ സാധിച്ചില്ലെങ്കിൽ ഈ കേസ് 30 നകം തീർക്കാൻ സാധിക്കില്ല. പ്രതിഭാഗത്തിനും അക്കാര്യത്തിൽ നല്ല ബോധ്യമുണ്ട്. തെളിവുകൾ സംബന്ധിച്ച പരിശോധന ഇനിയും ശേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞാൽ മറ്റൊന്നും പറയാൻ സാധിക്കില്ല. ദിലീപല്ല പ്രതിയെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഇനിയിപ്പോൾ ദിലീപ് അല്ല പ്രതിയെങ്കിൽ വേറൊരു പ്രതി ഉണ്ടാകുമല്ലോ. ആ പ്രതിയെ കണ്ടുപിടിക്കാൻ ഈ തെളിവുകൾ സഹായകമാവുന്ന സാഹചര്യം ഉണ്ടായാലോ. അതുകൊണ്ട് തന്നെ വാദിക്കായാലും പ്രതിക്കായാലും നീതിയുക്തമായ അന്വേഷണം നടക്കണമെങ്കിൽ അവരുടെ സമയത്തിന്റെ കാര്യത്തിൽ ആരും ഇടപെടരുതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു.
എത്ര തെളിവുകൾ മുന്നിൽ കൊണ്ട് വെച്ചാലും അതിന് മുന്നിൽ കണ്ണടച്ചിരുന്നിട്ടേ തെളിവില്ലാ എന്നും പറഞ്ഞും ഒരു ഹർജി തള്ളാൻ സാധിക്കുകയുള്ളു. പൊതുമനസാക്ഷിക്കും മാധ്യമപ്രവർത്തകർക്കും അല്ലാത്തവർക്കുമായുള്ള ആളുകൾക്കിടയിൽ ഒരു ബോധ്യം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നതെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തതെന്നും അഡ്വ. ടിബി മിനി ചോദിക്കുന്നു. പ്രോസിക്യൂഷൻ കോടതിയിലാണ് എല്ലാ തെളിവുകളും കൊടുത്തിരിക്കുന്നത്. കോടതിയിയിൽ കൊടുത്തിരിക്കുന്ന തെളിവുകൾ നമ്മളാരും കണ്ടിട്ടില്ല. ആ തെളിവുകൾ കോടതി പരിശോധിച്ച് നോക്കണം.
സാഗർ വിൻസന്റ്, സായി ശങ്കർ, വിപിൻ ലാൽ തുടങ്ങിയ സാക്ഷികളെ സ്വാധീനിക്കുകയും അവർ മൊഴികൾ മാറ്റിപ്പറയുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തെ കോടതി പക്ഷപാതിത്വമില്ലാതെ കണ്ടാൽ അതിൽ തെളിവുകളുണ്ട്. സി ഡി ആർ ഉൾപ്പടേയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കായിട്ടുണ്ട്. അപ്പുണ്ണിയും ഗണേഷ് കുമാറിന്റെ പിഎയും ഗിരീഷിനെ കാണാൻ പോവുന്ന ദിവസത്തെ കോൾ റെക്കോർഡ്സ് ഹാജരാക്കിയിട്ടുണ്ട്. അത് പോരാ എന്നാണ് കോടതി പറയുന്നത്. കാര്യങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുവെന്ന് അറിയുമ്പോൾ ഏതെങ്കിലും ഒരു പ്രതി സ്വന്തം ഫോണിൽ നിന്നും കോൾ ചോയ്യുമോ. അപ്പുണ്ണിയുടെ ഫോൺ എന്ന് പറയുന്നത് ദിലീപിന്റെ ഫോണാണെന്നുള്ളത് ആർക്കാണ് അറിയാത്തതെന്നും മിനി ചോദിക്കുന്നു.