Connect with us

Hi, what are you looking for?

Exclusive

ഐമാക്, ഐപാഡ്, ഐഫോൺതിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കർ കോടതിയിൽ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികൾ തിരികെ ആവശ്യപ്പെട്ടാണ് സായ് ശങ്കർ ആലുവ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

നേരത്തെ കേസിലെ പ്രതിയായിരുന്ന സായ് ശങ്കർ പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തത്. എന്നാൽ സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ഇല്ല എന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സായി ശങ്കർ കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കർ നൽകിയ അപേക്ഷ ഈ മാസം ഇരുപതാം തീയതി കോടതി പരിഗണിക്കും.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലിൽ സായി ശങ്കർ സമ്മതിച്ചിരുന്നു. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് സങ്കർ പിന്നീട് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കർ കുറ്റം സമ്മതിച്ചത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ നിർദേശപ്രകാരമാണ് താൻ ഡിജിറ്റൽ തെളിവുകൾ മായ്ച്ച് കളഞ്ഞത് എന്നാണ് സായ് ശങ്കർ പറഞ്ഞത്. ഡിലീറ്റ് ചെയ്തവയിൽ കോടതി രേഖകളുണ്ടായിരുന്നുവെന്നും കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകൾ ഉൾപ്പടെ താൻ കണ്ടിരുന്നു എന്നുമാണ് സായ് ശങ്കർ പറഞ്ഞത്.


ജഡ്ജി എഴുതിയ ഒറിജിനൽ പേജുകളുടെ പകർപ്പുകളായിരുന്നു അവയെന്നും രേഖകൾ ദിലീപിന്റെ ഫോൺ ഗാലറിയിൽ ഉണ്ടായിരുന്നു എന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. വാട്സാപ്പിൽ വന്നത് ഗാലറിയിൽ സേവ് ആയതാണ്. ഓഡിയോ ചാറ്റുകളും മായ്ച്ചിട്ടുണ്ട്. എല്ലാ ഓഡിയോ ചാറ്റുകളും താൻ കേട്ടിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിട്ടുണ്ട്. ഹയാത്ത് ഹോട്ടസലിൽ റൂമെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളിൽ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞു. അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തിൽ നടൻ ദിലീപാണ് ഡേറ്റ മായ്ക്കാൻ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂർ ഒരുമിച്ചുണ്ടായിരുന്നുവെന്നും സായ് ശങ്കർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫൊറൻസിക് പരിശോധനയിൽ രേഖകൾ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യമെന്നും ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിൽ വെച്ചാണ് ദിലീപിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു

.
ദിലീപിന്റെ ഫോണിൽ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാൻ ത നിക്ക് കഴിയുമെന്നും സായ് ശങ്കർ പറഞ്ഞിട്ടുണ്ട്. തന്റെ കംപ്യൂട്ടർ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 300400 ഡേറ്റകൾ നീക്കം ചെയ്തുവെന്നും ഇവ രണ്ടിലേയും രേഖകൾ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നുവെന്നും സായ് ശങ്കർ മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ഫോണിലുണ്ടായിരുന്നു എന്നും വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വലിയ തെളിവുകൾ ഫോണിൽ കണ്ടതായി അറിയില്ലെന്നുമാണ് സായ് ശങ്കർ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...