കേരളത്തിലെ നോളജ് ഇക്കോണമി എന്ന വിഷയത്തിൽ ടെക്കികളും പ്രൊഫഷണലുകളുമായി സംവദിച്ച് ഡോ.ശശി തരൂർ MP . തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥി ഉമാk sdsd തോമസിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇൻഫോ പാർക്ക് എക്സ്പ്രസ്സ് ഹൈവേയിലുള്ള ഗ്ലാസ്മേസ്റ്റ് റെസ്റ്റോ കഫേയിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ടെക്കികൾ വേഗത്തിൽ പോകുന്ന ട്രെയിൻ 21-ാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്നു മനസിലാക്കിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. എന്നാൽ പദ്ധതി നടപ്പാക്കുന്ന രീതി ആലോചിച്ച് നടപ്പാക്കണമെന്ന് തരൂർ പറഞ്ഞു.
“ഞാൻ വികസനത്തിനൊപ്പമാണ്. എന്നാൽ പെട്ടെന്ന് പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ല. എന്ത് വികസനം കൊണ്ടുവന്നാലും നാം ജനങ്ങളെ ഒപ്പം ചേർക്കണം. ജനങ്ങളെ ഉപദ്രവിച്ചിട്ടല്ല വികസനം നടപ്പാക്കേണ്ടത്. വികസനം ജനങ്ങളുടെ പേരിലാണ് ചെയ്യേണ്ടത്. ജിപിഎസ് വഴി അതിരടയാളം നിശ്ചയിക്കുന്നതിൽ അർത്ഥമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ചില വിദഗ്ദരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.” “ഉദാഹരണത്തിന്, ബ്രോഡ് ഗേജിനു പകരം എന്തുകൊണ്ടാണ് സ്റ്റാന്റേർഡ് ഗേജ് എന്നതിന് ഉത്തരം ലഭിച്ചിട്ടില്ല. ബ്രോഡ്ഗേജ് അല്ലെങ്കിൽ മറ്റ് ട്രെയിനുകളുമായുള്ള കണക്ടിവിറ്റി എങ്ങനെ നടപ്പാക്കും? പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ? ജനങ്ങളുടെ പിന്തുണയില്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കും?” തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു.
“തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ടെക്കീസിനൊക്കെ സ്പീഡിൽ പോകുന്ന ട്രെയിൻ 21-ാം നൂറ്റാണ്ടിലെ ആവശ്യമാണെന്ന് മനസിലാക്കിയിട്ടുണ്ട്. എന്നാൽ അത് ചെയ്യുന്ന രീതി ചിന്തിച്ച് ചെയ്യണം.”
വന്ദേഭാരതിന്റെ വേഗതയും കെ റെയിലിന്റെ വേഗതയും തമ്മിൽ വലിയ വ്യത്യാസമില്ല. അപ്പോൾ വന്ദേഭാരതിനെ ചുരുങ്ങിയ ചെലവിൽ കേരളത്തിൽ കൊണ്ടുവരാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. എന്നാൽ വികസനം വേണമെന്നാണ് തന്റെ ആവശ്യം. കെ റെയിൽ പ്രൊജക്ട് വേണ്ടായെന്നുള്ള അഭിപ്രായം പൊതുജനങ്ങളുടേതാണെന്ന് ഞങ്ങൾ കാണുന്നുണ്ട്- തരൂർ പറഞ്ഞു . ഹൈബി ഈഡൻ MP, ഡോ.മ്യാത്യു കുഴൽ നാടൻ, VTബൽറാം, ഡോ എസ്.എസ് ലാൽ, കെ.എസ് ശബരിനാഥ് ,ദീപ്തി മേരി വർഗീസ് എന്നിവർ നേതൃത്വം നൽകി.