കേരള രാഷ്ട്രീയത്തിൽ രക്ത സാക്ഷി എന്ന വാക്കിന്റെ ആഴം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ടി പി ചന്ദ്രശേഖരൻ എന്നപേര് കേൾക്കുമ്പോൾ ഇന്നും മനസിലുണ്ടാകുന്ന ആ വിങ്ങൽ. പാർട്ടിയിലെ തന്നെ ശത്രുക്കളാൽ അൻപത്തി ഒന്ന് വെട്ടിന്റെ നോവറിഞ്ഞ് പിടഞ്ഞു വീണു മരിച്ചു ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ചന്ദ്ര ശേഖരന്റെ യദാർത്ഥ കൊലയാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ചന്ദ്ര ശേഖരന്റെ കൊലയാളികൾ ആരെന്നു കൃത്യമായി തന്നെ അറിയാമെങ്കിലും പലരും അത് ഉറച്ചു പറയാൻ പേടിക്കുന്നു എന്നതാണ് സത്യം . എന്നാലിപ്പോൾ ദേശാഭിമാനി മുൻ എഡിറ്റർശക്തിധരൻ കഴിഞ്ഞ ദിവസം പങ്കു വെച്ച ഒരു ഫേസ് ബുക്ക് പോസ്റ്റ് ചന്ദ്ര ശേഖരനെ വെട്ടിയരിഞ്ഞത് പിണറായിയാണെന്ന കൃത്യമായ സൂചന നൽകുന്നതായിരുന്നു.
കൊല്ലിച്ചവർ വാഴുന്നോരോ? എന്ന തലക്കെട്ടോടെ ശക്തിധരൻ കുറിച്ച വരികളിൽ വാഴുന്നോർ എന്ന പ്രയോഗം ചെന്ന് തറയ്ക്കുന്നത് കൃത്യമായും പിണറായി വിജയൻറെ നെഞ്ചിൽ തന്നെയാണ് . ശക്തിധരന്റെ പോസ്റ്റിന്റെ അവസാന ഭാഗത്ത് അത് കൃറ്റൈധ്യമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
”കൊല ആസൂത്രണം ചെയ്തവർ 10 വർഷമായിട്ടും നിയമത്തിന്റെ കരങ്ങളിൽ പെടാതെ സുരക്ഷിതരായി കഴിയുന്നു. അവരെ തൊടാൻ ഇവിടെ നിയമമില്ല. എന്നിട്ടും വേദികളിൽ കയറിനിന്ന് ലജ്ജയില്ലാതെ ” ധർമശാസ്ത്രം” പുലമ്പുന്നു. ടിപിയെ ജീവിതത്തിൽ ഒരിക്കൽപോലും പരസ്പ്പരം കണ്ടിട്ടില്ലാത്ത വാടക ഗൂണ്ടകൾക്ക് എന്തിന് പക? ഒരിക്കലുമില്ല. പകയോടെ കൊലക്കൊല്ലികളെ അയച്ചവർ വാഴുന്നോർ തന്നെ . ജനങ്ങൾ എന്നാണ് ഇതിന് പകരം ചോദിക്കുക?. ടിപി യുടെ ഏക മകൻ കൗമാരപ്രായം മാത്രമുള്ളപ്പോഴാണ് ഈ അരും കൊലനടന്നത്. ഇപ്പോൾ അവൻ യുവാവായി. വാളും കത്തിയും “മാഷാ അള്ളാ ” സ്റ്റിക്കറും കൊടുത്തയച്ചവൻ അവന്റെ തലമുറയ്ക്ക് മുന്നിൽ ഇപ്പോഴും ഒരു കൂസലുമില്ലാതെ ആനക്കറുപ്പുള്ള ആഡംബര വാഹനങ്ങളിൽ ചുറ്റുന്നു. പറ്റിയ തെറ്റുകൾ ഏറ്റുപറയാൻ മുന്നോട്ടുവന്നില്ലെങ്കിൽ ആനക്കറുപ്പുള്ള കാറിനേക്കാൾ,അതുക്കും മേലെയുള്ള കറുപ്പായി അത് ചരിത്രത്തിൽ മാറും .”
ഇവിടെ ശക്തിധരൻ പറയുന്ന ആനക്കറുപ്പുള്ള ആഡംബര വാഹനം മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ ആണെന്ന് ആർക്കാണ് അറിവില്ലാത്തത്. ഇത്രയും കൃത്യമായി , സ്പഷ്ടമായി ടി പി യുടെ ഘാതകൻ പിണറായി വിജയനാണ് എന്ന് പറഞ്ഞിട്ടും മറുത്തൊരക്ഷരം പറയാതെ മൗനം പാലിക്കുന്ന മുഖ്യന്റെ തൊലിക്കട്ടിയിൽ നിന്നും തന്നെ ഇതിന്റെ സത്യാവസ്ഥ വായിച്ചെടുക്കാൻ കഴിയുന്നതാണ്. കേരളം ഇത്രയേറെ ചർച്ച ചെയ്ത ഒരു രാഷ്ട്രീയ കൊലപാതകം പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും ഒഞ്ചിയത്തെ മണ്ണിൽ ചന്ദ്ര ശേഖരന്റെ ചോരക്കാറ്റുയ വീശിയൊഴിഞ്ഞിട്ടില്ല.
എന്നാൽ അവിടെയും ആർ എം പി യുടെ അരിയായുസ്സു കുറിച്ച ജ്യോതിഷികളെ തോൽപ്പിച്ചു കൊണ്ട് രമ എന്ന ടി പി യുടെ നല്ല പാതി ഇന്ന് തലയുയർത്തി നിൽക്കുന്നു എന്നത് അഭിമാന നിമിഷം തന്നെയാണ്.
എന്തായാലും ഈ അവസരത്തിൽ ടി പി യുടെ കൊലയാളികളെ തുറന്നു കാട്ടി ശക്തിധരൻ കുറിച്ച പോസ്റ്റിന്റെ പൂർണ രൂപം നോക്കാം ….
ആ ചിതയിൽ നിന്ന് അഗ്നി ഉയർന്നിട്ട് ഇന്ന് ഒരു ദശകം വട്ടമെത്തുന്നു. സംഭവബഹുലമായ 10 വർഷങ്ങൾ. കത്തിത്തീർന്നാലും ആ ചിതയിൽ നിന്ന് തീ തുടർന്നും പടർന്നുകൊണ്ടേയിരിക്കുന്നു.അതിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകൾക്ക്,വാടകക്കൊലയാളികൾ വെട്ടിമുറിച്ചു കണ്ടം തുണ്ടമാക്കിയ മൃതശരീരത്തെയല്ല, സാക്ഷാൽ ടി പി ചന്ദ്രശേഖരൻ ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്ക് ഇടയിൽ ഒരു വിപ്ലവകാരിയുടെ ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നത് കാണാം. ഇപ്പോഴും ലക്ഷണമൊത്ത
വിപ്ലവകാരി. വി എസ്സിന്റെ വാക്കുകൾ കടമെടുത്താൽ “ഉത്തമനായ കമ്മ്യുണിസ്റ്റ്” .അതിൽ ഒരു വാക്കുകൂടി ചേർത്തോട്ടെ “വ്യാജന്മാർക്കിട”യിലെ ഉത്തമനായ കമ്മ്യുണിസ്റ്റ്. അതാവും കൂടുതൽ ശരി. ആ ശവകുടീരം എന്താണ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ തലയിലല്ലേ നമ്മുടെ ചെവിയിരിക്കുന്നത്. നമ്മുടെ കാതുകൾ വട്ടം പിടിച്ചു നോക്കൂ. അവിടെനിന്ന് ഓരോ നിമിഷവും ഉയരുന്ന ചോദ്യം,ഒരേ ഒരു ചോദ്യം നിങ്ങൾക്കൊപ്പം തോളുരുമ്മി നടന്ന, പിച്ചവെച്ചു നടക്കാൻ പഠിച്ച നാൾ മുതൽ മുഷ്ടിചുരുട്ടി നടക്കാൻ പഠിപ്പിച്ചവർ, ചെങ്കൊടി അതുക്കും മേലെ പാറിച്ചുനടന്ന എന്നെ “നിങ്ങൾ എന്തിന് മൃഗത്തോട് കാട്ടുന്ന ദയപോലും ഇല്ലാതെ വെട്ടിനുറുക്കി കൊന്നു?” തണുത്തുറഞ്ഞു ശവമുറിയിൽ കിടന്ന ആ ശരീരം സാധാരണ മനുഷ്യന്റെ ഏകദേശ രൂപമാക്കിയെങ്കിലൂം ഒപ്പിച്ചെടുക്കാൻ ഡോക്ടർമാർക്ക് എത്രമണിക്കൂർ ക്ലേശിക്കേണ്ടിവന്നു. എന്നിട്ടും എല്ലാമറിയുന്ന നേതാക്കൾ 10 വർഷമായി ഗാനസംഘം പോലെ ആലപിക്കുകയാണ് ഇതിൽ പങ്കില്ലെന്ന് . നിദ്രയിലാണ്ട പ്രത്യയശാസ്ത്രത്തിന്റെ തലയ്ക്കൽ ഇരുന്നാണ് അവർ ഇങ്ങിനെ ഓരിയിടുന്നത്. അവർ അവരുടെ അഭിപ്രായമല്ല പറയുന്നത് എന്നത് ആർക്കാണ് അറിയാത്തത്.
കൊല ആസൂത്രണം ചെയ്തവർ 10 വർഷമായിട്ടും നിയമത്തിന്റെ കരങ്ങളിൽ പെടാതെ സുരക്ഷിതരായി കഴിയുന്നു. അവരെ തൊടാൻ ഇവിടെ നിയമമില്ല. എന്നിട്ടും വേദികളിൽ കയറിനിന്ന് ലജ്ജയില്ലാതെ ” ധർമശാസ്ത്രം” പുലമ്പുന്നു. ടിപിയെ ജീവിതത്തിൽ ഒരിക്കൽപോലും പരസ്പ്പരം കണ്ടിട്ടില്ലാത്ത വാടക ഗൂണ്ടകൾക്ക് എന്തിന് പക? ഒരിക്കലുമില്ല. പകയോടെ കൊലക്കൊല്ലികളെ അയച്ചവർ വാഴുന്നോർ തന്നെ . ജനങ്ങൾ എന്നാണ് ഇതിന് പകരം ചോദിക്കുക?. ടിപി യുടെ ഏക മകൻ കൗമാരപ്രായം മാത്രമുള്ളപ്പോഴാണ് ഈ അരും കൊലനടന്നത്. ഇപ്പോൾ അവൻ യുവാവായി. വാളും കത്തിയും “മാഷാ അള്ളാ ” സ്റ്റിക്കറും കൊടുത്തയച്ചവൻ അവന്റെ തലമുറയ്ക്ക് മുന്നിൽ ഇപ്പോഴും ഒരു കൂസലുമില്ലാതെ ആനക്കറുപ്പുള്ള ആഡംബര വാഹനങ്ങളിൽ ചുറ്റുന്നു. പറ്റിയ തെറ്റുകൾ ഏറ്റുപറയാൻ മുന്നോട്ടുവന്നില്ലെങ്കിൽ ആനക്കറുപ്പുള്ള കാറിനേക്കാൾ,അതുക്കും മേലെയുള്ള കറുപ്പായി അത് ചരിത്രത്തിൽ മാറും .