നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസും വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് മാെഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് മൂലകാരണമായി കരുതപ്പെടുന്ന മഞ്ജു വാര്യർ-ദിലീപ് പ്രശ്നത്തെക്കുറിച്ചായിരുന്നു ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്. ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. അതേസമയം ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ദിലീപ്, മഞ്ജു വാര്യർ, കാവ്യാ മാധവൻ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന വാദങ്ങളോടും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
ദിലീപ്-മഞ്ജു പ്രശ്നത്തെ പറ്റി സംസാരിച്ചത് അതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മൂലകാരണമെന്നതിനാലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.’ചാനലിൽ കുടുംബ പ്രശ്നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ പറയുന്നത് കേട്ടു. കുടുംബ പ്രശ്നത്തിൽ നിന്നാണ് ഒരു പെൺകുട്ടി തെരുവിൽ അപമാനിക്കപ്പെട്ടത്. അതാണ് നമ്മൾ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോൾ ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്,ആക്രമണത്തിന് ഇരയായഅതിജീവിതക്ക് പിന്തുണ വർധിച്ചിരിക്കുന്നു. അമ്മയിൽ നിന്നുള്ള ശബ്ദം ദിലീപിന് വിനയാകുന്നു? നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യയിലെ പ്രമുഖ നടനും അമ്മയിലെ അംഗവുമായ രവീന്ദ്രനും ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടനയും. നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് രവീന്ദ്രനും സംഘടനയിലെ ഭാരവാഹികളും ആരോപിക്കുന്നത്. മാത്രമല്ല അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടി ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചറിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്താനും ഇവർ പദ്ധതിയിടുന്നുണ്ട്. ദിലീപിനുള്ള ജനപ്രീതിയും പിന്തുണയും ഓരോ ദിവസവും കുറയുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. രവീന്ദ്രൻ നേരത്തെയും അതിജീവിതക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ അന്ന് താൻ ഇരയോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം അമ്മ എന്ന സംഘടനയെ തള്ളിപ്പറയാതെ ആയിരുന്നു പ്രതികരിച്ചത്. അമ്മ നടിയോടൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹം ജനുവരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല സംഭവം നടക്കുമ്പോൾ താൻ മിഡിൽ ഈസ്റ്റിലായിരുന്നെന്നും അതു കൊണ്ടു തന്നെ കേസിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും മലയാളികളുടെ സമീപനത്തിന്റെ പ്രശ്‌നമാണിതെന്നും പ്രതികരിച്ചിരുന്നു.
അതായത് പരോക്ഷമായി ദിലീപിനേയും മറ്റ് പ്രതികളേയും പിന്തുണക്കുന്ന സമീപനം എന്ന് വേണം കരുതാൻ. ഈ നിലപാടിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഒരു പക്ഷേ അമ്മയിൽ നിന്ന് നടിക്ക് നീതി ലഭിക്കില്ല എന്ന് അദ്ദേഹത്തിന് ഉറപ്പായിട്ടുണ്ടാകും. അതല്ലെങ്കിൽ വിജയ്ബാബുവിനെതിരെയും പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികരിക്കാതിരുന്നിട്ട് കാര്യമില്ല, ഇനിയും നിശബ്ദത പാലിച്ചാൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുമെന്ന് തോന്നിയിട്ടുമാകാം. എന്തായാലും എറണാകുളം ഗാന്ധിക്വയറിൽ വെള്ളിയാഴ്ച രാവിലെ പരിപാടി സംഘടിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഈയടുത്ത് മരണമടഞ്ഞ മുൻ എം.എൽ.എ പി.ടി. തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ. പ്രതിഷേധ പരിപാടിയിൽ രവീന്ദ്രൻ ഉൾപ്പടെയുള്ള പ്രമുഖർക്ക് പുറമെ വിവിധ സാമൂഹികസാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. അതിജീവിതയ്ക്ക് നീതികിട്ടാൻ നമ്മൾ അണിനിരക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ ഭാരവാഹി കൂടിയായ രവീന്ദ്രൻ പറഞ്ഞു. മാത്രമല്ല സ്ത്രീകൾ ഏതു നാട്ടിലാണെങ്കിലും എപ്പോഴും സുരക്ഷിതരായിരിക്കണം എന്നും അവർ അക്രമിക്കപ്പെടാൻ പാടില്ല എന്നുമാണ് രവീന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. മാത്രമല്ല അമ്മ എന്ന സംഘടനയിലെ ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം കൂട്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.