Connect with us

Hi, what are you looking for?

Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥിരമായി വൈകി എത്തിയാല്‍ പണികിട്ടും;ജീവനക്കാരുടെ ഹാജരും ശമ്പള സംവിധാനവും തമ്മില്‍ ബന്ധിപ്പിക്കും.

തിരുവനന്തപുരം: ഏതുജോലിക്കും,ക്യത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയാവാംകാര്യം എന്ന കാലമൊക്കെ മാറി. പഞ്ചിങ്ങും മറ്റും വന്നതോടെ, സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ കുറെയൊക്കെ അച്ചടക്കം വന്നിരുന്നു. എന്നാല്‍,ഉണ്ടായിരുന്ന ചില പിഴവുകള്‍ അടയ്ക്കാന്‍ ഉറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇനി മുതല്‍ സ്ഥിരമായി വൈകി വരുന്നവര്‍ക്ക് പണി കിട്ടും.സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജരും ശമ്പളസംവിധാനവും തമ്മില്‍ ബന്ധിപ്പിക്കുകയാണ്. ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റമാണ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത്.

ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവര്‍ത്തനവും കാര്യക്ഷമമാക്കാനാണ് നടപടി. സെക്രട്ടേറിയറ്റില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടന്‍ നിലവില്‍ വരും. 2018 ജനുവരി ഒന്നിനാണ് സെക്രട്ടേറിയറ്റില്‍ പദ്ധതി നടപ്പാക്കിയത്. അതേ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ എല്ലായിടത്തും സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രളയം വന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ കൃത്യനിഷ്ഠ സംബന്ധിച്ച വിവരം സ്പാര്‍ക്കിന് നേരിട്ട് നിരീക്ഷിക്കാനാകും. വൈകിയെത്തുന്നവര്‍ക്കും നേരത്തേ പോകുന്നവര്‍ക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവര്‍ക്കും മേലുദ്യോഗസ്ഥര്‍ എതിര്‍ത്തില്ലെങ്കില്‍ നിലവില്‍ അതു ശമ്പളത്തെ ബാധിക്കുന്നില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ ഈ സ്വാതന്ത്ര്യം ഇല്ലാതാകുന്നതുകൊണ്ടാണ് മിക്ക ഓഫീസുകളും അതിനു തയാറാകാത്തത്. ഇതേക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു പഞ്ചിങ് സ്പാര്‍ക് ബന്ധിപ്പിക്കലിനു ചീഫ് സെക്രട്ടറി വി.പി.ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്.

വകുപ്പു മേധാവികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷന്‍ കഴിഞ്ഞു സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തുന്നവരും ആദ്യ ദിവസം മുതല്‍ തന്നെ പഞ്ച് ചെയ്തു തുടങ്ങണമെന്നും ഇല്ലെങ്കില്‍ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെയിറക്കി. സെക്രട്ടേറിയറ്റില്‍ പഞ്ചിങ്ങിനെ ആദ്യമായി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിച്ച ശേഷം മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്കു തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടര്‍ന്നു നിര്‍ത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണു പഞ്ചിങ് പുനരാരംഭിച്ചത്.

ഓരോ ജീവനക്കാരനും പ്രതിമാസം 300 മിനിറ്റാണ് ഗ്രേസ് പീരിയഡായി അനുവദിക്കുക. വൈകി വരുന്ന സമയം ഇതില്‍നിന്ന് കുറയ്ക്കും. 300 മിനിറ്റ് അധികരിച്ചാല്‍ തുടര്‍ന്ന് വൈകിയെത്തുന്ന ദിവസം അവധിയായി കണക്കാക്കും. കൂടുതല്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യവുമുണ്ട്. പ്രതിമാസം പത്ത് മണിക്കൂറിലധികം അധികജോലി എടുക്കുന്നവര്‍ക്ക് ഒരു ദിവസം കോമ്പന്‍സേറ്ററി അവധി നല്‍കും. ഇത് മൂന്നു മാസത്തിനകം എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പഞ്ചിങ് സമ്പ്രദായമുള്ള സ്പാര്‍ക്കില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും അടിയന്തരമായി പദ്ധതി നടപ്പാക്കാനാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തിലെ പുരോഗതി ഓരോ മാസവും അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...