തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയായിട്ടുവെണം ഈ നീക്കത്തെ കാണാന്‍. സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂടെയായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം.
നേരത്തെ ചീഫ് സെക്രട്ടറിയായിരുന്നു കെ.റെയിലുമായി ബന്ധപ്പെട്ട സംവാദത്തിന ജോസഫ് സി. മാത്യുവിനെ ക്ഷണിച്ചത്.തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം ശ്രീധര്‍ രാധാകൃഷ്ണനെ ആണ് സംവാദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കെ. റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനം എന്ന ചോദ്യമാണ് ഉയരുന്നത്.
പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെയും,ആഗാതങ്ങളെയും കുറിച്ച് ഉറച്ച നിലപാടായിരുന്നു ജോസഫ സി മാത്യുവിന്റെത്്. വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരിക – സാഹിത്യ പ്രവര്‍ത്തകരും ഉന്നത സി.പി.ഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സര്‍ക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.