Connect with us

Hi, what are you looking for?

Kerala

നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍: അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍; അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധം. ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി അഭിഭാഷകന്‍.

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങി ദിലീപ്. ്‌ക്രൈംബ്രാഞ്ചില്‍ നിന്ന് എഡിജിപി ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നാലെയാണ് ് നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ വിറിപ്പിക്കാനാണ് ദീലീപിന്റെ നീക്കം. നടന്‍ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവകരമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇത് നിര്‍ണ്ണായകമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിന്റെതാണു വിലയിരുത്തല്‍. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു.

ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥായിരുന്നു പരാതി നല്‍കിയത്. ഈ പരാതിയിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നതിനു ബാര്‍ കൗണ്‍സില്‍ ഞായറാഴ്ച യോഗം ചേര്‍ന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണ്. അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു പരാതി. പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ പുറത്തുവിടാന്‍ കോടതിക്കു പോലും നിര്‍ദ്ദേശിക്കാനാകില്ലെന്നും ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത.

ദിലീപിന്റെ സഹോദരന്‍ അനൂപിനെ തെറ്റായ മൊഴി പഠിപ്പിക്കുന്നുവെന്ന ആരോപണത്തോടെയായിരുന്നു ആ ഓഡിയോ മാധ്യമങ്ങളില്‍ എത്തിയത്. കോടതിയില്‍ തെളിവായി ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഓഡിയോയായിരുന്നു അത്. ചില അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സിലിലെ പരാതി നിര്‍ണ്ണായകമാകുന്നത്. ഇക്കാര്യത്തില്‍ വലിയ നിയമ പരിശോധനകള്‍ നടക്കുവാനുളള സാധ്യതയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിച്ചതിന് തെളിവായാണ് അനൂപും അഭിഭാഷകനും തമ്മിലെ ശബ്ദരേഖ പുറത്തു വന്നത്. ഇത് ദിലീപിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജിത്തിനെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റിയത്. ഇതോടെ കാവ്യാ മാധവന്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പോലും അനിശ്ചിതത്വത്തിലായി. ഉടന്‍ കാവ്യയെ ചോദ്യം ചെയ്യില്ലെന്നാണ് ലഭിക്കുന്ന് സൂചന.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്തു വന്നത് ദിലീപിനെ കുഴപ്പത്തിലാക്കുമെന്നായിരുന്നു വിലയിരുത്തല്‍.. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...