Connect with us

Hi, what are you looking for?

Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിയക്കയിലേക്ക്; ഓർമ്മയിൽപഴയ ശബരിമല

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിയക്കയിലേക്ക് പോകുമ്പോൾ പഴയ ശബരിമലയാണ് ഓർമ്മയിൽ വരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വിവാദമായിട്ടുള്ള പല തീരുമാനമെടുത്തതും അമേരിക്കയിലായിരുന്ന സമയത്താണ്. യുവതികൾ പലവട്ടം ശബരിമലയിൽ കയറാൻ ശ്രമിച്ചു. ഭക്തരാകട്ടെ വലിയ തോതിൽ ചെറുത്തു. അതാകട്ടെ ബിജെപിയുടെയും കെ സുരേന്ദ്രന്റേയും വളർച്ചയ്ക്കും. സിപിഎമ്മിന്റെ തകർച്ചയ്ക്കും കാരണമായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാഠം പഠിച്ചു. പിന്നീടുള്ള ശബരിമലയിലെ തീരുമാനത്തിന് മാറ്റം വന്നു. അതോടെ തുടർഭരണവുമായി. ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈ പോകുന്ന സമയത്ത് സിൽവർ ലൈൻ വിവാദം നിലനിൽക്കുകയാണ്. പ്രതിപക്ഷം ഇതിനെ ശബരിമല പ്രക്ഷോഭത്തെപോലെ ഏറ്റെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ എന്തുണ്ടാകുമെന്ന് ഇനിയറിയാം. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചുമതല മറ്റാർക്കും നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കിൽ കൂടുതൽ ദിവസം അമേരിക്കയിൽ തുടരും. ജനുവരിയിൽ രണ്ടാഴ്ച മയോ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ചികിത്സക്കായി പോകും. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.

കോടിയേരി ബാലകൃഷ്ണൻ യുഎസിലേക്ക് പോകുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ആർക്ക് കൈമാറുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ചുമതല ആർക്കും കൈമാറുന്ന കാര്യത്തിൽ തരുമാനമെടുത്തിട്ടില്ല. അടുത്ത ആഴ്ച പോയി രണ്ടാഴ്ചയോളം കോടിയേരിയും യുഎസിൽ ചികിത്സയിൽ കഴിയും. പാർട്ടി പോളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സക്കായി തിരിക്കുന്നത്. ദീർഘകാലത്തേക്ക് മാറിനിൽക്കുന്നില്ല എന്നത് കൊണ്ട് പാർട്ടി ചുമതല മറ്റാർക്കും കൈമാറേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനം. നേരത്തെ അദ്ദേഹം ചികിത്സക്കായി യുഎസിലേക്ക് തിരിച്ചപ്പോൾ പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ജനുവരിയിൽ ചികിത്സക്ക് പോയപ്പോൾ തുടർപരിശോധന വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പാർട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകൾ നീട്ടിവെച്ചത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. മിനസോട്ടയിലെ ചികിത്സക്ക് ആദ്യമായി പോകുന്നത് 2018ലാണ്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...