Connect with us

Hi, what are you looking for?

India

ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍: സ്റ്റേ തുടരാന്‍ സുപ്രീം കോടതി ഉത്തരവ്; ഹര്‍ജികള്‍ പരിഗണിക്കുക രണ്ടാഴ്ച്ച കഴിഞ്ഞ്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമങ്ങള്‍ നടന്ന ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച സംഭവത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. ചേരി ഒഴിപ്പിക്കലിനെതിരായ ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തത് തുടരാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്്. ഇനി അറിയിപ്പ് ലഭിക്കുന്നതുവരെ പൊളിക്കല്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം നല്‍കണം. ചേരികള്‍ ഒഴിപ്പിച്ചത് നോട്ടീസ് നല്‍കിയാണെന്നും നിയമവിധേയമാണ് ഒഴിപ്പിക്കല്‍ നടപടിയെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നത്.

ഇത് സംബന്ധിച്ച് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.നാല് ഹര്‍ജികളാണ് കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. ജഹാംഗീര്‍പുരിയിലെ കച്ചവടക്കാരനായ ഗണേഷ് ഗുപ്ത, സിപിഎം പിബി അംഗമായ വൃന്ദ കാരാട്ട് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും കോടതിയ്ക്ക് പരിഗണനയിലുണ്ട്്. ചേരി ഒഴിപ്പിക്കുന്നതിന് പിന്നില്‍ എന്ത് ദേശീയ പ്രാധാന്യമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഒരു വിഭാഗത്തെ മാത്രം ഉന്നം വയ്ക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

വസ്തുതകളില്‍ ഒതുങ്ങി വാദം പറയണമെന്ന് സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് കഴിഞ്ഞ ദിവസം രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയത്. കലാപം നടന്ന ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നത് അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണ്. ആര്‍ക്കും ഒരു അറിയിപ്പും നല്‍കാതെയായിരുന്നു് നടപടി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം കുറഞ്ഞത് പത്ത് ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. നോട്ടീസിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ഇതിന് അവസരമുണ്ടായിട്ടില്ലെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ നടന്ന് സംഭവങ്ങള്‍ ഡല്‍ഹി എം.സി.ഡി ആക്ടിന്റെ ലംഘനമാണന്നും ദവെ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് രണ്ട് മണിക്ക് കെട്ടിടങ്ങള്‍ പൊളിക്കാനായിരുന്നു പദ്ധതിയെങ്കിലും കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് പൊളിക്കല്‍ നടപടി രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയതായി ദവെ വ്യക്തമാക്കി. ഒന്‍പത് ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങിയ ശേഷം സുപ്രീംകോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ഉത്തരവിറങ്ങിയ ശേഷവും നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ നടപടികള്‍ തുടര്‍ന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പൊതു സ്ഥലം കൈയേറി നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങളും കടകളും വീടുകളും പൊളിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...