വിനായകന്റെ ഡബ്ള്യുവും ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്ബൂര്‍ണ്ണ ചാക്ഷര മലയാളികളും
നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ അഡ്വ . ശ്രീജിത്ത് പെരുമന. ഒരുതീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിനിടെ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിറെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മീ ടൂ എന്താണ് എന്ന് തനിക്കറിയില്ല , പെണ്ണിനെ കയറി പിടിച്ചോ. അതാണോ എന്ന് തുടങ്ങിയതായിരുന്നു വിനായകന്റെ വാക്കുകൾ. ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല എന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. എന്നാൽ ഇത്രയും പരസ്യമായി സ്ത്രീവിരുദ്ധത പറഞ്ഞിട്ടും ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാത്ത വനിതാ സംഘടനകളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.
ശ്രീജിത്ത് പെരുമനയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
വിനായകന്റെ W ….
ബിവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ പോക്കാണെന്നും, സൈക്കാട്രിസ്റ്റിനെ കാണാന്‍ പോകുന്നവര്‍ക്ക് ഭ്രാന്താണെന്നും, എന്‍ജിനീയറിങ്ങും എംബിബിഎസ്സും പഠിക്കാത്ത കുട്ടികള്‍ ഊളകളാണെന്നും, ആണ്‍പെണ്ണും ഒരുമിച്ചിരുന്നാല്‍ മറ്റേ പരിപാടിക്കാനെന്നും ചിന്തിക്കുന്ന ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്ബൂര്‍ണ്ണ ചാക്ഷര മലയാളികള്‍ പ്രണയം നഷ്ടപ്പെടുമ്ബോള്‍ പെട്രോളൊഴിച്ചു കൊല്ലുന്നതിലും, മതത്തെ വിമര്‍ശിക്കുമ്ബോള്‍ കൈ വെട്ടിയെടുക്കുന്നതിലും, തെരുവില്‍ വെട്ടിക്കൊല്ലുന്നതിലും.. ദാ ഇങ്ങനെ സെക്സ് ചോദിച്ചു മേടിച്ചു എന്നൊക്കെ വലിയ വായില്‍ പറയുന്നതിലും ഒരു അതിശയോക്തിയും വേണ്ട..
ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിര്‍ത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഇനിയെങ്കിലും നമ്മള്‍ ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.
നാട്ടുകാര്‍ കണ്ടാല്‍ കല്യാണം മുടങ്ങുമെന്നും, ഭ്രാന്താണെന്ന് പ്രചരിപ്പിക്കുമെന്നും കരുതി എത്രകണ്ട് മാനസിക പ്രശ്ങ്ങളുണ്ടായാലും ഒരു സൈക്കാട്രിസ്റ്റിനെ കാണാന്‍ അഭ്യസ്ഥര വിദ്യരായ മലയാളികള്‍ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍പോലും തയ്യാറല്ല എന്ന മലയാളീ മനഃശാസ്ത്രം എന്നോര്‍മ്മിപ്പിച്ചുകൊണ്ട്
അഡ്വ പെരുമന