Connect with us

Hi, what are you looking for?

Kerala

സില്‍വര്‍ലൈന്‍: പ്രതിഷേധം ശക്തം; കല്ലൂരിയാല്‍ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാന്‍, ജയിലില്‍ പോകാന്‍ തയാറെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം.

കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം ചോറ്റാനിക്കരയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

കോഴിക്കോട് കല്ലായിയില്‍ അടച്ചിട്ട ഗേറ്റ് മറികടന്ന് വീട്ടുമുറ്റത്ത് കല്ലിട്ടതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ സര്‍വേ കല്ല് സമരക്കാര്‍ പിഴുത് കല്ലായി പുഴയിലെറിഞ്ഞു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സമരക്കാര്‍ തടഞ്ഞു. സമരക്കാര്‍ തഹസില്‍ദാരെ ഉപരോധിച്ചു.

ഉദ്യോഗസ്ഥര്‍ വീണ്ടും കല്ലിടാന്‍ തുടങ്ങിയതാണ് കാര്യങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങി. നാട്ടുകാരും പൊലീസും തമ്മില്‍ വാക്‌തര്‍ക്കമുണ്ടായി. കെ റെയില്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കല്ലിടല്‍ വീണ്ടും നിര്‍ത്തിവച്ചു. വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയ സ്ഥലത്തുനിന്നും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട് ജില്ലയിലെ അരീക്കാട്ടും പ്രതിഷേധം നടന്നു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇവിടങ്ങളില്‍ സ്ഥാപിച്ച സര്‍വേക്കലുകള്‍ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. വീടുകളില്‍ അതിക്രമിച്ചു കടന്ന് സ്ഥാപിച്ചിട്ടുള്ള എല്ലാ സര്‍വ്വേക്കല്ലുകളും പിഴുതെറിയുമെന്ന സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.

കോട്ടയം പെരുമ്ബായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സര്‍വേ കല്ല് കൊണ്ടു വന്ന വാഹനത്തിനു മുകളില്‍ കയറി സമരക്കാര്‍ പ്രതിഷേധിച്ചു.

നട്ടാശേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തിനിറങ്ങിയത്.

ചോറ്റാനിക്കരയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വേ കല്ല് പിഴുതുമാറ്റി. സര്‍വേ കല്ല് കൊണ്ടു വന്ന വാഹനം സമരക്കാര്‍ തടഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയും പ്രതിഷേധത്തിന്റെ ഭാഗമായി.

കണ്ണൂര്‍ കലക്ടറേറ്റില്‍ കെ റെയില്‍ കല്ലിടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തും പ്രതിഷേധം നടന്നു.

മലപ്പുറം തിരുന്നാവായയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. നൂറോളം പേര്‍ പ്രദേശത്ത് തടിച്ചു കൂടി പ്രതിഷേധിച്ചതോടെ അധികൃതര്‍ കല്ലിടാതെ മടങ്ങി.യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം, കല്ലിടല്‍ തുടരുമെന്നു കെ റെയില്‍ എംഡി കെ.അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനത്തിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ സാമൂഹികാഘാത പഠന സര്‍വേ ആവശ്യമാണ്.

പദ്ധതിയുടെ ഈ ഘട്ടത്തില്‍ ഭൂമിയേറ്റെടുക്കലിനെക്കുറിച്ച്‌ ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂയെന്നും അജിത് കുമാര്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...