കേരളത്തിലെ ആദിവാസികൾക്കായി പാർലമെന്റിൽ ശബ്ദമുയർത്തി എം പി സുരേഷ് ഗോപി .കേരള;ത്തിലെ ആദിവാസികളുടെ സ്ഥിതി വളരെയേറെ പരിതാപകരമാണെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു.
കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ദേശീയ ഗിരിവര്‍ഗ കമ്മിഷന്‍ ഉടന്‍ തന്നെ സംസ്ഥാനത്തെ പ്രധാന ആദിവാസികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നും ഗിരിവര്‍ഗക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടയോട് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി അഭ്യർഥിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
12 വര്ഷം മുൻപ് ഇവരെയെല്ലാം പുനരധിവസിപ്പിച്ചു എന്ന് പറഞ്ഞ സർക്കാർ യഥാർത്ഥത്തിൽ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് സുരേഷ് ഗോപി പാർലമെന്റിൽ ഉന്നയിച്ചതിൽ നിന്നും മനസിലാവുന്നത്.
അവരുടെ അവസ്ഥ തെളിയിക്കാനുതകുന്ന തെളിവുകളൊന്നും തന്നെ തന്റെ കൈയിൽ ഇപ്പോൾ ഇല്ല . എന്നാൽ ഇതെല്ലാം താൻ നേരിട്ട് കണ്ട് മനസിലാക്കിയ കാര്യങ്ങളെന്നെന്ന് എം പി പറഞ്ഞു . അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു . മൂന്ന് ദിവസത്തെ തന്റെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം തുടങ്ങി എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ട്” എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത് എന്നും എംപി ആരോപിച്ചു.
തന്റെ പ്രസംഗത്തെ അവസാനിപ്പിക്കുന്നതിന് മുൻപായി ശ്രീ ജോൺ ബ്രിട്ടാസിനെയും കൂടി പരാമർശിച്ചു സംസാരിച്ചു അദ്ദേഹം. താൻ ചൂണ്ടിക്കാട്ടിയ ഏതെങ്കിലും കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരം ശ്രീ ജോൺ ബ്രിട്ടാസിനുണ്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
എന്തായാലും അഭിമാനത്തോടെ തന്നെ നമുക്ക് പറയാം തൃശ്ശൂർ ചോദിച്ചിട്ടു കൊടുക്കാതിരുന്നവർ പോലും ഇപ്പോൾ ആത്മാർഥമായി പറയുന്നുണ്ടാവും കേരളം മുഴുവൻ അങ്ങ് ഏറ്റെടുക്കണം സർ എന്ന് .