Connect with us

Hi, what are you looking for?

Exclusive

തോറ്റത് കോൺഗ്രസ്സല്ല , ഇന്ത്യയാണ് … വി ടി ബൽറാം

അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് എട്ടു വാങ്ങേണ്ടി വന്നത്. എന്നാൽ കോൺഗ്രെസ്സ്സിന്റെ ഇ പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്ന വാദവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സംഗമത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബൽറാമിന്റെ പരാമർശം.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്നതല്ല എന്ന് ബൽറാം ആരോപിക്കുന്നു . അങ്ങനെയാണെങ്കിലും തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല എന്നാൽ നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക എന്നുംബൽറാം പറഞ്ഞു . ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുതൊട്ടെ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം പറഞ്ഞു.

‘ഈ നാടിന്റെ ചരിത്രമാണ് നമുക്ക് വീണ്ടും പ്രതീക്ഷയോട് കൂടി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും അങ്ങനെ തന്നെയാണ്. എത്ര നീണ്ട ഇരവിന് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും എന്ന ശുഭ പ്രതീക്ഷ തന്നെയാണ് നമ്മെ നയിക്കുന്നത്. അത് ഈ നാടിന്റെ ചരിത്രത്തിലുള്ള വിശ്വാസമാണ്. ഈ നാടിന്റെ അടിത്തറ അത്രമേല്‍ ഭദ്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നുവന്ന ഘട്ടത്തില്‍ തന്നെ ഈ നാടിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച്‌ ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ നമ്മള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്.

ആ അടിസ്ഥാന സങ്കല്‍പങ്ങളും മൂല്യങ്ങളും ആശയങ്ങളും നമുക്ക് ഇന്നും വഴി കാട്ടുകയാണ്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ആധുനികതയിലേക്ക് ഉറ്റുനോക്കുന്ന പുരോഗമന കാഴ്‌ച്ചപ്പാടുള്ള ഒരു നാടെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന് ഇനിയുമൊരു ഭാവിയുണ്ടെന്ന് എന്ന് തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുകയാണ്. ആ അടിസ്ഥാന മൂല്യങ്ങളിലാണ് നമ്മള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.

ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ളൊരു കാര്യമാണ്. ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്ലിമിനെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നു. അതാണ് ഉത്തര്‍പ്രദേശിലൊക്കെ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയമല്ല, മറിച്ച്‌ ഇത്ര പരസ്യമായി പുറന്തള്ളലിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് പേടിക്കേണ്ടത്,’ വി.ടി. ബല്‍റാം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...