ആലത്തൂരിൽ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. മാർച്ച് രണ്ടാം തീയതി വൈകീട്ടാണ് പഴമ്പാലക്കോട് വെച്ച് അരുൺ കുമാർ ആക്രമിക്കപ്പെട്ടത്. സംഘർഷത്തിനിടെ കുത്തേറ്റ അരുൺ കുമാറിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ കഴിഞ്ഞ എട്ടുദിവസമായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് കൊല്ലപ്പെട്ട അരുണ്‍ കുമാര്‍. യുവമോർച്ചയുടെ പ്രവർത്തനം ഇല്ലാതിരുന്ന മേഖലയിൽ പഞ്ചായത്ത കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് ഉണ്ടായ സിപിഎമ്മിന്റെ വൈരാഗ്യമാണ് റൂമിന്റെ അരും കൊലയിലേക്ക് നയിച്ചത് . കഴിഞ്ഞ എട്ട് ദിവസമായി അരുണ്‍ നെന്മാറ അവൈറ്റിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്, നാളെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ടുകുര്‍ശ്ശി, കോട്ടായി പഞ്ചായത്തുകളിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അരുണിനെ ആക്രമിച്ച അഞ്ച് പേര്‍ നിലവില്‍ ഒളിവിലാണ്.
കാലങ്ങളായി, സിപിഎം ഭരിക്കുന്ന ഈ പ്രദേശം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിജെപി പിടിച്ചെടുക്കുകയും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ഒരു വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം സിപിഎം – ഡിവൈഎഫ്ഐ ക്കാർക്ക് ആക്രമണത്തിന് മുതിരാൻ കാരണമായി എന്നും പ്രദേശവാസികള്‍ പറഞ്ഞു. മാര്‍ച്ച് എട്ടിനാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് അരുണിന് മാരകമായി പരിക്കേല്‍ക്കുന്നത്.
ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിക്കിടെയാണ് , ഏഴംഗസംഘം കമ്ബിപ്പാര സോഡാകുപ്പി തുടങ്ങിയവ കൊണ്ട് അരുണിന് നേരെ ആക്രമണം നടത്തിയത് എന്നാണ് ബിജെപി ആരോപണം. അരുണിന്റെ നെഞ്ചില്‍ ഉള്‍പ്പെടെ കമ്ബി കുത്തി ഇറക്കിയിരുന്നു . കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലും ആക്രമണം നിർത്താൻ തയ്യാറാവാതെ അരുണിനെ ഇവർ ക്രൂരമായി മർദ്ദിച്ചു എന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൃഷ്ണദാസ്,സിപിഎം പ്രവര്‍ത്തകന്‍ മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . എന്നാല്‍ 5 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.