ദിനം പ്രതി ലൈംഗിക പീഡന പരാതികൾ ഉയർന്നുവരുന്ന നമ്പർ 18 ഹോട്ടലിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.വീണ്ടും പുതിയ വെളിപ്പെടുത്തലുമായി അഞ്ജലി റീമ ദേവ് രംഗത്തുവന്നിരിക്കുകയാണ്.തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയും മകളും സ്വമേധയാ ഹോട്ടലിൽ എത്തിയതാണെന്നും ആ സമയം അവിടെ മലയാളത്തിലെ ചില മുൻനിര സീരിയൽ നടന്മാർ ഉൾപ്പെടെ ഉണ്ടായിരുന്നതായും അഞ്ജലി വെളിപ്പെടുത്തുന്നു.ആ സമയം അവിടെ പീഡനം നടന്നിട്ടില്ല,ഹോട്ടലുടമ റോയ് വയലാറ്റിനെ തനിക്കറിയില്ല,വിവാദങ്ങളിൽ കുടുങ്ങി തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടതെന്നും അഞ്ജലി പറയുന്നു.തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ തന്റെ കമ്പനിയിലെ ജീവനക്കാരിയായിരുന്നു,കമ്പനിയിലെ ചില ചെക്കുകൾ കാണാതായതിൽ അവരുമായി തർക്കമുണ്ടായിരുന്നു തുടർന്ന് അവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.പണം കടം വാങ്ങിയതിൽ പറഞ്ഞതിനേക്കാൾ തുകയും പലിശയും വട്ടിപലിശക്കാരിയായ പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു.ഇത് അംഗീകരിക്കാത്തതിനെത്തുടർന്ന് നിരവധി തവണ അവർ തന്നെ ഭീഷണിപ്പെടുത്തിയതായും അഞ്ജലി ആരോപിക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് അമ്മയുടെയും മകളുടെയും പരാതി.പീഡന ദൃശ്യങ്ങൾ അഞ്ജലിയും സൈജു തങ്കച്ചനും ചേർന്ന് റെക്കോർഡ് ചെയ്‌തെന്നും പീഡന വിവരം പുറത്തുപറഞ്ഞാൽ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.മോഡലുകളുടെ മരണം നടന്നതിന്റെ ഏതാനും ആഴ്ച മുൻപാണ് സംഭവമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ അഞ്ജലിയുടെ തുറന്നു പറച്ചിൽ കുമ്പസാരമൊന്നും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല,പരാതിയിൽ അഞ്ജലിക്കും റോയ് വയലാറ്റിനും സൈജുവിനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുര്യാക്കോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പരാതി ലഭിച്ചുവെന്നും സി സി ടി വി ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അഞ്ജലിക്കും മറ്റ്പ്രതികൾക്കുമെതിരെയുള്ള അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഡി സി പി പറഞ്ഞിരുന്നു.കേസിന്റെ ഗതി തിരിച്ചു വിടാനുള്ള ചില ശ്രമങ്ങളാണ് ദിവസവും അഞ്ജലി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകളുടെ പിന്നിൽ എന്നും സംശയമുയരുന്നുണ്ട്.സീരിയൽ താരങ്ങളുടെ ഉൾപ്പെടെ സാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തൽ ഇതാണ് സൂചിപ്പിക്കുന്നത്.ലഹരി മരുന്ന് നൽകി അബോധാവസ്ഥയിൽ ആക്കിയ ശേഷം ഇരകളുടെ നഗ്ന ശരീരത്തിൽ ഇടുന്ന മയക്കുമരുന്ന് നക്കിയെടുക്കുന്ന രീതി വരെ ഹോട്ടലിൽ നടക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പരാതിക്കാരി നടത്തിയത്.