Connect with us

Hi, what are you looking for?

Kerala

അഞ്ജലിയുടെ തുറന്നുപറച്ചിലിൽ സീരിയൽ നടന്മാരുൾപ്പെടെ കുടുങ്ങും?…നമ്പർ 18 ഹോട്ടൽ വ്യഭിചാരശാലയോ…

ദിനം പ്രതി ലൈംഗിക പീഡന പരാതികൾ ഉയർന്നുവരുന്ന നമ്പർ 18 ഹോട്ടലിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.വീണ്ടും പുതിയ വെളിപ്പെടുത്തലുമായി അഞ്ജലി റീമ ദേവ് രംഗത്തുവന്നിരിക്കുകയാണ്.തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയും മകളും സ്വമേധയാ ഹോട്ടലിൽ എത്തിയതാണെന്നും ആ സമയം അവിടെ മലയാളത്തിലെ ചില മുൻനിര സീരിയൽ നടന്മാർ ഉൾപ്പെടെ ഉണ്ടായിരുന്നതായും അഞ്ജലി വെളിപ്പെടുത്തുന്നു.ആ സമയം അവിടെ പീഡനം നടന്നിട്ടില്ല,ഹോട്ടലുടമ റോയ് വയലാറ്റിനെ തനിക്കറിയില്ല,വിവാദങ്ങളിൽ കുടുങ്ങി തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടതെന്നും അഞ്ജലി പറയുന്നു.തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ തന്റെ കമ്പനിയിലെ ജീവനക്കാരിയായിരുന്നു,കമ്പനിയിലെ ചില ചെക്കുകൾ കാണാതായതിൽ അവരുമായി തർക്കമുണ്ടായിരുന്നു തുടർന്ന് അവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.പണം കടം വാങ്ങിയതിൽ പറഞ്ഞതിനേക്കാൾ തുകയും പലിശയും വട്ടിപലിശക്കാരിയായ പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു.ഇത് അംഗീകരിക്കാത്തതിനെത്തുടർന്ന് നിരവധി തവണ അവർ തന്നെ ഭീഷണിപ്പെടുത്തിയതായും അഞ്ജലി ആരോപിക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് അമ്മയുടെയും മകളുടെയും പരാതി.പീഡന ദൃശ്യങ്ങൾ അഞ്ജലിയും സൈജു തങ്കച്ചനും ചേർന്ന് റെക്കോർഡ് ചെയ്‌തെന്നും പീഡന വിവരം പുറത്തുപറഞ്ഞാൽ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.മോഡലുകളുടെ മരണം നടന്നതിന്റെ ഏതാനും ആഴ്ച മുൻപാണ് സംഭവമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ അഞ്ജലിയുടെ തുറന്നു പറച്ചിൽ കുമ്പസാരമൊന്നും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല,പരാതിയിൽ അഞ്ജലിക്കും റോയ് വയലാറ്റിനും സൈജുവിനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുര്യാക്കോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പരാതി ലഭിച്ചുവെന്നും സി സി ടി വി ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അഞ്ജലിക്കും മറ്റ്പ്രതികൾക്കുമെതിരെയുള്ള അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഡി സി പി പറഞ്ഞിരുന്നു.കേസിന്റെ ഗതി തിരിച്ചു വിടാനുള്ള ചില ശ്രമങ്ങളാണ് ദിവസവും അഞ്ജലി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകളുടെ പിന്നിൽ എന്നും സംശയമുയരുന്നുണ്ട്.സീരിയൽ താരങ്ങളുടെ ഉൾപ്പെടെ സാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തൽ ഇതാണ് സൂചിപ്പിക്കുന്നത്.ലഹരി മരുന്ന് നൽകി അബോധാവസ്ഥയിൽ ആക്കിയ ശേഷം ഇരകളുടെ നഗ്ന ശരീരത്തിൽ ഇടുന്ന മയക്കുമരുന്ന് നക്കിയെടുക്കുന്ന രീതി വരെ ഹോട്ടലിൽ നടക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പരാതിക്കാരി നടത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...