നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ വന്നുകൊണ്ട് ഇരിക്കുകയാണ്. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തിരുന്നു.
മുംബൈയില്‍ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകള്‍ അടക്കം ആറ് ഫോണുകളാണ് കോടതിയിൽ സമര്‍പ്പിച്ചത്. ദിലീപിന് നാലു ഫോണുകള്‍ ഉണ്ടെന്നും ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഫോൺ ഹാജരാക്കാൻ കഴിയില്ലെന്നും, ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ഫോണിൽ ഉണ്ടെന്നും ദിലീപ് കോടതിയിൽ ആവർത്തിച്ചിരുന്നു. ഈ വാദം തള്ളിയാണ് പ്രതികളുടെ ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാൽ, നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണ് ദിലീപ് കോടതിയിൽ അറിയിച്ചത്.
അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഫോണുകള്‍ മജ്സട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.