നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരേ ആരോപണമുന്നയിച്ചതോടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശ്രദ്ധേയനാകുന്നത്.ഇതിനെ തുടര്‍ന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ഇതേ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം വർഷങ്ങൾ പിന്നിട്ടാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. അതും കേസിൽ ദിലീപിനെതിരെ ശക്തമായെ മൊഴികളും തെളിവുകളും നൽകിയ വ്യക്തി. ഇദ്ദേഹത്തിന്റെ വിശ്വാസ യോഗ്യത സമൂഹത്തിന് മുന്നിൽ ഇല്ലാതാക്കാൻ വേണ്ടി ഇത്തരമൊരു കള്ളപ്പരാതി സൃഷ്ടിച്ചെടുത്തതാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. കാരണം ബാലചന്ദ്ര കുമാർ നടി യെ ആക്രമിച്ച കേസിൽ പുറത്ത് വിട്ട വിവരങ്ങളെല്ലാം കേരളത്തെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. അതിനാൽ തന്നെ ബാലചന്ദ്ര കുമാർ വളരെ മോശം വ്യക്തിയാണെന്ന് തെളിയിച്ചാൽ മാത്രമേ ദിലീപിന് കേസിൽ നിന്നും സുഖമായി ഊരാൻ കഴിയുകയുള്ളു. മാത്രമല്ല ഇതൊക്കെ ചൂണ്ടികാട്ടി ബാലചന്ദ്ര കുമാർ ഒരു മോശം വ്യക്തിയാണെന്ന് ദിലീപിന്റെ വക്കിലിന് തെളിയിക്കുകയും ചെയ്യാം. അങ്ങനെയാണെങ്കിൽ അത് കേസിനും ദിലീപിനും അനുകൂലമാകുകയും പ്രോസിക്യൂഷന് കനത്ത തിരിച്ചടി ആവുകയും ചെയ്യും.
ഇനി ഇത് ദിലീപ് തന്നെ ഉണ്ടാക്കിയെടുത്ത വ്യാജ പരാതിയാണോ എന്നും അന്വേഷിക്കണം. എന്തായാലും ദിലീപിനെ പൂട്ടാനുള്ളതെല്ലാം ബാലചന്ദ്ര കുമാർ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഒരുപക്ഷേ ഇത്തരം പരാതികൾ ഇനിയും വന്നേക്കാം. മറിച്ച് ഇത് സത്യമാണെങ്കിൽ അതും തെളിയിക്കപ്പെടേണ്ടതുണ്ട്. എന്തായാലും യുവതി പരാതി നൽകിയിരിക്കുകയാണല്ലോ …. ഇനി പോലീസ് അന്വേഷിക്കട്ടെ… സത്യം പുറത്ത് വരട്ടെ…