കൊലപാതകിയോ പീഡനക്കേസ് പ്രതികളോ അല്ല ഇവരാരും കേരളത്തെയും ജനങ്ങളെയും തകർക്കാനായി പിണറായി സർക്കാർ അണിയറയിൽ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന കെ റെയിലിനെതിരെ ശബ്ദമുയർത്തിയവരാണ്. ഇവർക്കെതിരെയാണ് പോലീസ് തങ്ങളുടെ കായിക ബലം പരിശോധിക്കുന്നത്. എത്ര പറഞ്ഞു കേരളം ഒന്നടങ്കം ഈ പദ്ധതി വേണ്ട വേണ്ട എന്ന് എന്നിട്ടും പണത്തോടുള്ള ആർത്തി മൂത്ത് പിണറായി കെ റെയിലുമായി മുന്നോട്ട് എന്ന് പറഞ്ഞ് പോയാൽ പിന്നെ എന്ത് ചെയ്യും പാവം പൊതുജനം. പ്രതിഷേധിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. അങ്ങനെ പ്രതിഷേധിച്ചതിനാണ് പിണറായി പോലീസ് ഈ കണ്ട അതിക്രമങ്ങൾ ഒക്കെ കാണിച്ചു കൂട്ടിയത്.
കെ-റെയില്‍ പദ്ധതിക്ക് കല്ലിടാനെത്തിയവര്‍ക്ക് നേരെ ആദ്യം നാട്ടുകാരുടെ പ്രതിഷേധവുമായി രംഗത്തെത്തി . ആറ്റിങ്ങലിന് സമീപം ആലങ്കോട് തെറ്റിക്കലിലാണ് സംഭവം നടന്നത്. പദ്ധതിയുടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. പോലീസെത്തി സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുപതോളം വരുന്ന പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പോലീസ് ഇവരെ മാറ്റിയത്. നേരത്തെ തന്നെ ഈ സ്ഥലത്ത് പദ്ധതിക്കെതിരെ സമര സമിതി രൂപീകരിച്ചുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കെ റെയിലിനെതിരെ കേരളം ഒട്ടുക്കും പ്രതിഷേധങ്ങൾ നടക്കുകയാണ്. എന്നിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാൻ പിണറായി തയ്യാറാല്ല. വിദഗ്ധർ ഒന്നടങ്കം പദ്ധതി പരാജയമാകും എന്നു ചൂണ്ടികാട്ടിയിട്ടും കോടികൾ വരുന്ന കമ്മീഷനു വേണ്ടി പിണറായി കേരളത്തെ കൊലയ്ക്ക് കൊടുക്കുകയാണ്. ആഭ്യന്തര മന്ത്രിയായ പിണറായി വിജയൻ്റെ കൂലി പോലീസ് പാവപ്പെട്ട പൊതുജനത്തോട് ചെയ്യുന്നത് കാണുക.