നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുടുക്കാനുള്ള പുതിയ തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രോസിക്യൂഷൻ. അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണിത് പുതിയ തെളിവുകൾ പ്രോസിക്യൂഷൻ പുറത്ത് വിട്ടത്.
എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്‌ലാറ്റില്‍ 2017 ഡിസംബറില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്. ഈ ഗൂഢാലോചനയിൽ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു. ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മേയ് മാസത്തിലാണിത്.
2019 തുടക്കത്തില്‍ സിനിമാനിര്‍മാതാവും ആലുവ സ്വദേശിയുമായ ശരത്തും ഒരു വിദേശമലയാളിയുമായും ചില തര്‍ക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സലിം, ദാസന്‍ എന്നിവരുടെ മൊഴികളും ഗൂഢാലോചന സാധൂകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ എല്ലാവരും ഫോണ്‍ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാല്‍ അഭിപ്രായപ്പെട്ടു.
ഫോണുകള്‍ കൈമാറുന്നത് ഒഴിവാക്കാനായി സകല അടവും പയറ്റിയെങ്കിലും പ്രോസിക്യൂഷന്‍ തന്ത്രപരമായ നീക്കത്തിലൂടെ സൃഷ്ടിച്ച കുരുക്കഴിക്കാന്‍ ദിലീപിനായില്ല. ഒരുഘട്ടത്തില്‍ ‘മൊബൈല്‍ ഫോണ്‍ എന്താ ടൈം ബോംബോ ആര്‍.ഡി.എക്സോ വല്ലതുമാണോ’ എന്ന് പോലും ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ചോദിച്ചു.കൈമാറിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സംരക്ഷണം ഒഴിവാക്കും എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജിയുടെ മറുപടി.
ഒളിപ്പിച്ച് വെയ്ക്കാനും മാത്രമുള്ള എന്തൊക്കയോ തെളിവുകൾ ആ ഫോണിൽ ഉണ്ടായെന്ന് ഇരിക്കാം. അതുകാെണ്ട് തന്നെയാണല്ലോ ദിലീപും കൂട്ടരും ഇത്ര പരിഭ്രാന്തരാകുന്നതും. എന്തായാലും നാളെ ഫോണുകൾ ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. ഫോണുകൾ പുറത്തെത്തുമ്പോൾ ജനപ്രിയ നായകൻ അഴിക്കുള്ളിൽ ആകുമോ എന്തോ ?