ഈ മാസം 15 ാം തീയ്യതി കേരളത്തിൽ നിന്നും അമേരിക്കയിൽ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി ഒന്നും തിരിച്ചെത്തുന്നില്ല എന്ന വാർത്തയാണ് പുറത്തെത്തുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്നായിരുന്നു പിണറായി കേരളത്തിലേക്ക് തിരിച്ചെത്തേണ്ടത് എന്നാൽ ഇപ്പോൾ പരിപാടിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തെത്തിയത്. അതേസമയം അമേരിക്കയിലെ ചികിത്സ കഴിഞ്ഞ മുഖ്യമന്ത്രി വിമാനം കയറിയിട്ടുണ്ട് എന്നാൽ അത് ദുബായിലേക്കാണ് എന്ന മാത്രം. പിണറായിക്ക് എന്താ ആവശ്യത്തിന് ഇഷ്ടം പോലെ യാത്ര ചെയ്യാലോ യാത്ര ചിലവും കാര്യങ്ങളുമൊക്കെ സർക്കാറിന്റെ ഖജനാവിൽ നിന്നുമാണല്ലോ…
പിന്നെ പിണറായിയുടെ ഈ യാത്ര വെറുതെ ഒന്നുമായിരിക്കില്ല എന്ന എല്ലാവർക്കും അറിയാം. ഒന്നും കാണാതെ ഇറങ്ങി പുറപ്പെടില്ലല്ലോ… കേരളത്തെ സമ്പുഷ്ടമാക്കാൻ ഗൾഫ് രാജ്യങ്ങളുമായി സന്ധി സംഭാഷണം. അധികാരികളെ പ്രീതിപ്പെടുത്തൽ , പിന്നെ ദുബായിലെ കേരളത്തെ പ്രതിനിധീകരിച്ച നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം അങ്ങനെ അങ്ങനെ തള്ളുകൾ നീണ്ടും പോകും. എന്നാൽ സത്യത്തിൽ ഇതൊന്നുമല്ല കാരണം. തിരുവനന്തപുരത്തെ ലുലുമാൾ ഉദ്ഘാടനം പൂർത്തിയായി ഇനി യൂസഫലിയെ കണ്ട് ബാക്കി പരിപാടികൾ എല്ലാം റെഡിയാക്കേണ്ടേ.. ടെക്നോളജി വളർന്നെങ്കിലും നൂലമാലാകളും അതിന് പിറകിൽ ഉണ്ട് അതുകൊണ്ട് തന്നെ ഫോണും മറ്റും ഉപയോഗിച്ച് കാര്യങ്ങൾ നീക്കയിൽ പിടിക്കപ്പെടുമെന്ന് പിണറായിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാം നേരിട്ട് തന്നെ ആകാം എന്ന് കരുതിയിട്ടുണ്ടാകും.
ലുലുമാളിൽ മുടക്കിയത് 1,2 കോടിയല്ലല്ലോ 1000 കോടിയോളമാണ് പിണറായി വിജയന്റെ നിഷേപം. ഇത് ഉൾപ്പടെയുള്ള പിണറായിയുടെ 9000 കോടി രൂപയുടെ നിഷേപത്തിന്റെ രേഖകളാണ് ക്രൈമിന്റെ ഓഫീസിൽ നിന്നും കടത്തിയത്. എന്തായാലും 1000 കോടി മുടക്കിയതല്ലേ അപ്പോൾ പിന്നെ ലഭിച്ച ലാഭത്തിന്റെ പങ്കൊങ്കെ കൃത്യമായി വാങ്കേണ്ടേ…. ഇല്ലെങ്കിൽ പിന്നെ യൂസഫലി പറ്റിച്ചലോ അത് കൊണ്ട് അത് കൈയ്യോടെ വാങ്ങാമെന്ന് പിണറായി കരുതിയിട്ടുണ്ടാകും. എന്തായാലും ചികിത്സയുടെ പേരും പറഞ്ഞ് അമേരിക്കയിൽ പോയി എന്തക്കയോ ഡീലൊക്കെ ഉറപ്പിച്ചിട്ടാണ് പിണറായിയുടെ വരവ്. ഇനി അതും യൂസഫലിക്ക് വേണ്ടിയാണോ എന്തോ? രണ്ടാഴ്ച്ച എന്ന പറഞ്ഞ് പോയിട്ട് മൂന്നാഴ്ച്ചയ്ക്ക് മേലെ സംസ്ഥാനം നാഥനില്ല കളരിയാകും. ഫെബ്രുവരി 7 ന് പിണറായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇനി അതിലും മാറ്റം വരുമോ എന്തോ?
യൂസഫലിമായുള്ള കൂടി കാഴ്ച്ച തന്നെയാണ് പിണറായിയുടെ പ്രധാന അജൻഡ. എന്നാൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ എന്ന വണ്ണം കുറച്ച് പരിപാടികൾ ചാർട്ട് ചെയ്തിട്ടുണ്ട്.ദുബായ് എക്സ്‌പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അവിടത്തെ മന്ത്രിമാരുമായി ചർച്ച എന്നിങ്ങനെ പോകുന്നു പരിപാടികൾ. ഫെബ്രുവരി 3, 4 തീയതികളിൽ ദുബായ് എക്സ്‌പോയിൽ പങ്കെടുക്കാനും വിവിധ ചർച്ചകളിൽ പങ്കെടുക്കാനും യു.എ.ഇ.യിലേക്ക് വീണ്ടും പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പെട്ടന്ന് തീരുമാനം മാറ്റി 5 ദിവസം മുമ്പ് തന്നെ ദുബായിലേക്ക് പുറപ്പെടാൻ മറ്റെന്തോ ഒരു കാരണം കൂടി ഉണ്ടാകും.
പിന്നെ നിയമ ഭേദഗതി വരുത്തി ലോകായുക്തയെ ഇല്ലാതാക്കാൻ നോക്കുന്നുണ്ടെങ്കിലും അതും പാളിപ്പോയാൽ മുഖ്യമന്ത്രി സ്ഥാനം തന്നെ പോയാലോ എന്ന ഭയവും പിണറായിക്ക് ഇല്ലാതില്ല. അതിലും മുമ്പേ കാര്യങ്ങൾ ഓക്കെ ഒരു തീർപ്പ് കൽപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. എന്തായാലും പിണറായി നാട്ടിലെത്തിയതിന് ശേഷം അറിയാം എന്തോ പുതിയ കടക്കെണികളും ഭാരങ്ങളുമാണ് കേരളത്തിന്റെ മേൽ കെട്ടി വെയ്ക്കാൻ പോകുന്നത് എന്ന്.