കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് ഒരുകൂട്ടം സ്ട്രീകളിൽ നിന്നുള്ള പരസ്യമായ ആക്രമണം. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം അരങ്ങേറിയത്. ബലാത്സംഗത്തിനിരയായ 20 വയസ്സുകാരിയാണ് വീണ്ടും സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്‍ നിന്ന് കൊണ്ടു പോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചെരിപ്പു മാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ യാതൊരു ദയയുമില്ലാതെ മര്‍ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര്‍ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പു മാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തത്. അതിനൊപ്പം തന്നെ സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവിശ്യപെട്ടിട്ടുണ്ട്.
എന്നാൽ യുവതിയെ മർദിച്ചതിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ സത്യസുന്ദരം പറഞ്ഞു. പെൺകുട്ടിക്ക് ഉണ്ടയായ ദൗര്‍ഭാഗ്യകരമായ ലൈംഗികാതിക്രമത്തിന് കാരണമായത് വ്യക്തിവൈരാഗ്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതിനാൽ ആണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചുകൊണ്ട് കുട്ടിയുടെ ബന്ധുക്കള്‍ യുവതിയെ ആക്രമിക്കുക ആയിരുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.
അതേസമയം ആണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ മര്‍ദനത്തിനിരയായ യുവതി കഴിഞ്ഞ നവംബറില്‍ പ്രദേശത്തു നിന്ന് താമസം മാറിയിരുന്നതായാണ് ഇവരുടെ സഹോദരിയിൽ നിന്നും ലഭിച്ച വിവരം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു.