അരുണാചല്‍ പ്രദേശില്‍ നിന്നും യുവാവിനെ ചൈനീസ് പട്ടാളം തട്ടികൊണ്ട് പോയ സംഭവത്തിൽ പ്രധാനമന്ത്രി വിമർശിച്ച് കോണ്‍ഗ്രസ് വാക്താവ് ഷമ മുഹമ്മദ്. എന്ത് ചെയ്താലും പ്രധാനമന്ത്രി മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസമുള്ളാത് കൊണ്ട് മാത്രമാണ് ചൈന ഇത്രയും ചങ്കൂറ്റം കാണിക്കുന്നതെന്നും നമ്മുടെ രാജ്യത്ത് നിന്നും ഒരാളെ തട്ടിക്കൊണ്ട് പോകാന്‍ ധൈര്യം കാണിക്കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.
’17 കാരനായ മിറാം തരോണിനെ അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈന തട്ടിക്കൊണ്ടുപോയെന്നാണ് ഉയരുന്ന ആരോപണം. ചൈന നമ്മുടെ ഭൂമി തട്ടിയെടുക്കുന്നതില്‍ മാത്രം തൃപ്തരല്ല, അത് ഇപ്പോള്‍ നമ്മുടെ സാധാരണക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്ത് ചെയ്താലും പ്രധാനമന്ത്രി മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ചൈന ഇത്രയും ചങ്കൂറ്റം കാണിക്കുന്നത്’, അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യന്‍ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഷമ മുഹമ്മദ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം, അരുണാചല്‍ പ്രദേശില്‍ സിയാങ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 17 വയസ്സുള്ള മിരം താരോണ്‍ എന്ന യുവാവിനെയാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചല്‍ പ്രദേശ് എം.പി താപിര്‍ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. ചൈനീസ് പട്ടാളത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ആണ് അധികൃതരെ വിവരം അറിയിച്ചത്. ഇന്ത്യന്‍ ഭൂപ്രദേശത്തിലുള്‍പ്പെട്ട അരുണാചലിലെ അപ്പർ സിയാങ് ജില്ലയിലെ ലങ്ത ജോർ മേഖലയിൽ നിന്നാണ് കൗമാരക്കാരനെ ചൊവ്വാഴ്ച്ച തട്ടിക്കൊണ്ടുപോയത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പി.എൽ.എ) നിന്ന് രക്ഷപ്പെട്ട താരൊണിെൻറ സുഹൃത്തായ ജോണി യൈയിങ്ങാണ് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അധികൃതരെ അറിയിച്ചതെന്ന് ഗാവോ പിടിഐയോട് പറഞ്ഞു. 2020 സെപ്റ്റംബറിൽ, അപ്പർ സുബൻസിരി ജില്ലയിൽ നിന്ന് അഞ്ച് യുവാക്കളെ പി.എൽ.എ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു അവരെ വിട്ടയച്ചത്.