സമുദ്രാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ കപ്പലിനെ തുരത്തിയെന്ന അവകാശവാദവുമായി ചൈന രംഗത്ത്. എന്നാല്‍, അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്ക ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. യു.എസ് നാവികസേനയുടെ യു.എസ്.എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്.
ദക്ഷിണ ചൈന കടലിലെ സമുദ്രാതിര്‍ത്തി ലംഘിച്ചു കയറിയ കപ്പലിലേക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അത് മടങ്ങിപ്പോയെന്നാണ് ചൈന അവകാശപ്പെടുന്നത്. പാരസല്‍ ദ്വീപുകള്‍ക്ക് സമീപമാണ് സംഭവമുണ്ടായത്. അതിര്‍ത്തി ലംഘിച്ച് കയറിയ കപ്പലിനെ ചൈനീസ് നാവികസേനയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും പിന്തുടര്‍ന്നുവെന്നും ചൈനീസ് മുഖപത്രത്തില്‍ പറയുന്നു.
എന്നാല്‍, അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്ക ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ദക്ഷിണ ചൈന കടലിനു സമീപം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ‘ ഫ്രീഡം ഓഫ് നാവിഗേഷന്‍’ അമേരിക്കയ്ക്കും ഉണ്ടെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് യുഎസ് കപ്പലുകള്‍ സഞ്ചരിക്കാറെന്നും ഏഴാം കപ്പല്‍പ്പടയുടെ ഔദ്യോഗിക വക്താവ് മാര്‍ക്ക് ലാങ്ഫോര്‍ഡ് വ്യക്തമാക്കി.
ചൈനയും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇരുവരും തമ്മിൽ പ്രശ്നം പലപ്പോഴും രൂക്ഷമാകാറുമുണ്ട്. ഥഅിന്റെ ഭാഗമായി പല കഥകളും പുറത്തെത്താറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയായിരിക്കാം ഒരു പക്ഷേ ഇതും.