Connect with us

Hi, what are you looking for?

Exclusive

കൊവിഡ്; മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളരുതെന്ന് സുപ്രീംകോടതി

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി സംസ്ഥാനങ്ങൾ തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നല്‍കണമെന്നും കോടതി അറിയിച്ചു. കുട്ടികള്‍ക്ക് സഹായം നൽകുമ്പോൾ അത് ബന്ധുക്കളുടെ പേരില്‍ കൊടുക്കാതെ, കുട്ടികളുടെ പേരില്‍ വേണം നല്‍കാന്‍. കൊവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ആന്ധ്രാപ്രദേശിൽ കിട്ടിയ അപേക്ഷയില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് സഹായം നല്‍കിയിരിക്കുന്നത്. അത് എന്തുകൊണ്ടാണ് നഷ്‌ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചീഫ് സെക്രട്ടറിയോട് കോടതി ആരാഞ്ഞു. അയ്യായിരത്തോളം അപേക്ഷകള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് റദ്ദായി പോയെന്നാണ് ആന്ധ്രാപ്രദേശ് മറുപടി പറഞ്ഞത്. തുടര്‍ന്നാണ് ചെറിയ കാര്യങ്ങള്‍ പറഞ്ഞ് കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷകള്‍ തള്ളരുതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം കിട്ടാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റികയും ചെയ്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...