നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനും എന്റെ ഭാര്യയും കൂടി ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് നല്‍കിയ മറ്റൊരു മൊഴി.അതുകൊണ്ട് തന്നെ ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം, ഈ സൂപ്പര്‍ നടനെയും മുന്‍ ഭാര്യ മഞ്ജു വാര്യരെയും കുടുക്കാനുള്ള മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
സൂപ്പര്‍ താരവും തന്റെ മുൻ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളില്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നടന്റെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ആരാണ് മലയാള സിനിമയിലെ ആ സൂപ്പർ താരം എന്ന് പോലീസ് ഇതുവരെയും പരസ്യമാക്കിയിട്ടില്ല. പൃഥിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോർട്ടുകളാണ്. കാരണം നടിക്കേസിൽ തുടക്കം മുതൽ തന്നെ നടിക്ക് ഐക്യദാർഢ്യം പ്രഴ്യാപിച്ചവരായിരുന്നു പൃഥിയും കുഞ്ചാക്കോ ബോബനും.
അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടല്‍ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ ശരത്ത് മുന്‍കൂര്‍ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനു മുതല്‍മുടക്കുണ്ടെന്നാണ് സൂചന. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാല്‍ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
നടിക്കു നേരെ ആക്രമണം ഉണ്ടായപ്പോൾ ഇത് ആസൂത്രിതമാണെന്ന് ആദ്യം സംശയം ഉയർത്തിയതും മഞ്ജു തന്നെയായിരുന്നു. മഞ്ജു ദിലീപും വേർ പിരിയാൻ കാരണമായതും അതിജീവതയായ നടിയാണെന്നും പറയപ്പെടുന്നുണ്ട്. ഇതിന് പ്രതികാരം തീർത്തതാണ് ദിലീപ് എന്നായിരുന്നു ഉയർന്ന് വന്ന സംശയം.