സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി സിപിഐ. ജയശങ്കറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷന്‍ സി.പി മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി മെമ്പര്‍ഷിപ്പ് പുനഃസ്ഥാപിക്കാനുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗീകരിക്കുകയായിരുന്നു.
2021 ജൂലൈയിലാണ് ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കിയത്. ഇടതുമുന്നണിക്കെതിരേയും സര്‍ക്കാരിനെതിരേയും ചാനല്‍ ചര്‍ച്ചകളിലൂടെയും പരസ്യപ്രസ്താവന നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു സിപിഐയുടെ നടപടി. ജയശങ്കര്‍ സിപിഐ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന ആരോപണവും ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് യോഗമാണ് ജയശങ്കറിന്റെ അംഗത്വം പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
എന്നാൽ ഇപ്പോൾ ജയശങ്കറിനെ സിപിഐയിലേക്ക് തിരിച്ചെടുത്തിരിക്കുകയാണ്. ജയശങ്കർ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതോടെ സിപിഎമ്മിന്റെ കള്ളക്കളിൽ ഇനി വാ പൂട്ടി മിണ്ടാതിരിക്കുമോ എന്നാണ് ഒരു വിഭാഗ ഉയർത്തുന്ന ചോദ്യം. എല്ലാ വിഷയത്തിലും തന്റെതായ അഭിപ്രായ മുള്ള അദ്ദേഹം ഇനി സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുമോ എന്ന് കണ്ടറിയാം.