Connect with us

Hi, what are you looking for?

Exclusive

സാഗറിന്റെ മൊഴി മാറ്റിയതും ദിലീപ്, കാവ്യയുടെ ഡ്രൈവര്‍ പണം എത്തിച്ചു

നടനും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുമായ ദിലീപിനെ അടപടലം കുരുക്കാനുള്ള മരുന്നുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പലരും ദിലീപിനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ മടിച്ചപ്പോള്‍ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലചന്ദ്രകുമാറിനൊപ്പം നിന്ന് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ധൈര്യം കാണിച്ചു എന്നു വേണം പറയാന്‍. കേസില്‍ 85 ദിവസങ്ങളോളം ദിലീപ് ജയിലില്‍ കിടന്ന് ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ കര്‍ശന ഉപാധികളും വെച്ചിരുന്നു. എന്നാല്‍, ആ വ്യവസ്ഥകളൊക്കെ ദിലീപ് തെറ്റിച്ചിരിക്കുന്നു. അതില്‍ പ്രധാനം സാക്ഷികളെ സ്വാധീനിക്കരുത് എന്നുള്ളത് തന്നെയാണ്. കോടതി പറഞ്ഞ വ്യവസ്ഥകള്‍ തെറ്റിച്ചാല്‍ ജാമ്യം എടുത്തുകളയാന്‍ കോടതിക്ക് സാധിക്കും. ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെതിരെ കള്ളക്കേസെടുത്ത് പൂട്ടി ജയിലില്‍ അടക്കുകയും ഒടുവില്‍ ജാമ്യം നേടി പുറത്തെത്തുകയും ചെയ്തപ്പോള്‍ എങ്ങനെയെങ്കിലും വീണ്ടും നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കാനുള്ള വൃഗ്രതയാണ് പോലീസ് കാണിച്ചിരുന്നത്. അതിനുവേണ്ടി കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാരണം കാണിക്കുകയാണുണ്ടായത്.

കോടതി വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാനും വീണ്ടും അറസ്റ്റ് ചെയ്യാനുമുള്ള നിയമം നിലനില്‍ക്കെ ദിലീപിന് മാത്രം ഈ നിയമം ബാധകമല്ലേ എന്നും ചോദിച്ചു പോകുന്നു. എന്തുകൊണ്ടു പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പണത്തിന് മുകളില്‍ പരുന്തും പറക്കുമെന്നുള്ള ചൊല്ല് ഇവിടെയും പ്രാവര്‍ത്തികമായോ എന്നാണ് ചോദ്യം. ദിലീപിന്റെ കൈയ്യിലെ കാശ് കണ്ട് പല ഉന്നത ഉദ്യോഗസ്ഥരുടെയും കണ്ണ് മഞ്ഞളിച്ചോ? നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാന്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

2017 നവംബര്‍ 15 തിയതി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, കേസില്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാര്‍ സൂചിപ്പിച്ച വിഐപി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോയി അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്നു അനൂപ് ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗ്ഗീസിനെ കാണാന്‍ സാഗര്‍ പോയോ എന്ന ദിലീപിന്റെ ആകാംഷയോട് കൂടിയ ചോദ്യത്തിന് മറുപടിയായാണ് അനൂപിന്റെ മറുപടി.സാഗര്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ പൊലീസിന് ഇനി സാഗറിനെ തൊടാന്‍ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വിഐപിയുടെ പ്രതികരണം. അതേസമയം, സാഗറിനെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോ എന്ന ആശങ്ക സഹോദരി ഭര്‍ത്താവായ സുരാജ് പങ്കുവെയ്ക്കുന്നതും ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...