കോവിഡ് മൂലം കേരളത്തിൽ സാഹചര്യം വഷളാകുമ്പോഴും ഉത്തരാദിത്വമില്ലാത്ത പ്രവർത്തികളാണ് പലപ്പോഴും ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്. നാൾക്ക് നാൾ കേസുകളുടെ എണ്ണം വർധിച്ചു വരികയാണ്. എന്നാൽ അതൊക്കെ മറന്ന് എടപ്പാൾ മേൽപ്പാലം ഉദ്ഘടനം നടന്നത്. ഇത് സോഷ്യൽ മീഡയയിൽ വലിയ ചർച്ച വിഷയമായി മാറിയിട്ടുണ്ട്.
ട്രോൾ രോക്ഷത്തില്‍ നിറഞ്ഞ് നിന്നത് എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനം തന്നെയാണ്. സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയ ആള്‍ക്കൂട്ടമായിരുന്നു മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടപ്പിച്ചത്.
പൊതുമരമാത്ത് മന്ത്രി മുഹമ്മദ് റിയാസാണ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തിന് ശേഷം പാലത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്. വലിയ ആള്‍ക്കൂട്ടം കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ് പാലം.എടപ്പാള്‍ പാലം ഉദ്ഘാടനം ചെയ്യുന്നത് ക്വാറന്റൈനില്‍ ഇരുന്ന് കാണുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസി. ഒമിക്രോണിന് ഇനി വേഗത്തില്‍ ഓടാം എന്നിങ്ങനെ വിമര്‍ശനങ്ങളുമായി ട്രോളുകള്‍ നിറഞ്ഞു.