Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ ചികിത്സ വലിച്ചു കീറി പത്രപ്രവർത്തക

മുഖ്യമന്ത്രി പിണറായി വിജയൻ വിദ​ഗ്ദ ചികിത്സയ്ക്കായി സാമ്രജ്വത്ത രാജ്യമായ അമേരിക്കയിലേക്ക് പോവുകയാണ്. ഈസം 15 തീയ്യതിയാണ് പോകുന്നത് 29 വരെ അവിടെ ഉണ്ടാവുകയും ചെയ്യും. നാഴികയ്ക്ക് നാൽപത് വട്ടം വൻകിട മുതലാളിത്വ രാഷ്ട്രമായ അമേരിക്കയെ കുറ്റം പറയുന്ന മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ചികിത്സയ്ക്കായി അവിടെ പോകാൻ കഴിയുന്നത്. ഇത് എന്റെ ചോദ്യമല്ല മാധ്യമ പ്രവർത്തകയ ഷെഫാലി വൈദ്യയുടെ സംശയമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററിലൂടെയാണ് ഷെഫാലി വൈദ്യ തന്റെ വിമര്‍ശനം ഉയര്‍ത്തിയത്.’കമ്മ്യൂണിസ്റ്റ് ബിംബമായി മാറിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലാളിത്ത സാത്താനായ അമേരിക്കയിലേക്ക് മെഡിക്കല്‍ ചികിത്സയ്ക്ക് പോകുന്നു. എന്തുകൊണ്ട് എന്നതാണ് ഷഫാലിയുടെ ചോദ്യം. മുതലാളിത്ത രാജ്യമെന്ന് പറഞ്ഞ് നാഴികയ്ക്ക് നാല്‍പത് വട്ടം കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്ക്ക് പോകുന്നതിനെതിരെ പണ്ടത്തെ കേരളത്തിലും പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും വിമര്‍ശനം പതിവായിരുന്നു. ‘ലോകനിലവാരത്തിലുള്ള ആരോഗ്യസേവനം നല്‍കുന്ന യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കേരളയിലെ ചികിത്സ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പോരെന്നാണോ?’- തന്‍റെ പോസ്റ്റില്‍ ഷെഫാലി വൈദ്യ ചോദിക്കുന്നു.

സത്യം പറഞ്ഞാൽ ഡൽ​ഹിയിലെ മാധ്യമ പ്രവർത്തകയായ ഷെഫാലിയ്ക്ക് മാത്രമല്ല ഇവിടുത്തെ ഓരോ കേരളീയന്റെ മനസിലെയും സംശയം കൂടിയാണിത്. ഏറ്റവും മികച്ച ആരോ​ഗ്യ സംവിധാനമാണ് കേരളത്തിലേത് എന്ന് വാ തോരാതെ പറയുമ്പോഴും എന്ത് കൊണ്ടാണ് പിണറായി അമേരിക്കയെ ആശ്രയിക്കുന്നത് അപ്പോൾ ഇവിടെ ആരോ​ഗ്യ രം​ഗം അത്ര പോരാ എന്നാണോ മുഖ്യമന്ത്രി. അല്ല കേരളം ഇന്ത്യയിലെ ആരോ​ഗ്യ സംവിധാനം പോലും മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിക്കാനുള്ള നിലവാരം ഇല്ലെന്നാണോ…

ജനങ്ങളുടെ നികുതിപണം എടുത്ത് അമേരിക്കയിലും മറ്റും പോയി ചികിത്സ നടത്താനും മാത്രം എന്ത് അസുഖമാണ് പിണറായി വിജയന്. മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അം​ഗീകരിക്കുന്നു. അസുഖം വന്നാൽ ചികിത്സിക്കേണ്ടത് ഇവിടെല്ലേ… ഇവിടുത്ത ആരോ​ഗ്യ സംവിധാനത്തെ നമ്മുടെ സർക്കാർ പോലും അം​ഗീകരിക്കുന്നില്ലെങ്കിൽ പിന്നെ ആര് അം​ഗീകരിക്കാനാണ്. പണം ആവശ്യത്തിന് ഖജനാവിൽ ഉണ്ടല്ലോ എവിടെ വേണമെങ്കിലും പോയി ചികിത്സക്കുകയും ചെയ്യാം. എന്നാൽ എന്നും കുറ്റും പറയുന്ന അമേരിക്കയെ തന്നെ തെരഞ്ഞെടുത്തതിലാണ് അത്ഭുതം. എന്തായിലും പിണറായി ചികിത്സയ്ക്ക് പോയി വരട്ടെ.

പിണറായി വിജയനും ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്‍റ് വി.എം. സുനീഷുമാണ് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ജനവരി 15 മുതല്‍ 29 വരെയാണ് പിണറായി വിജയന്‍ അമേരിക്കയില്‍ ചെലവഴിക്കുക. മേയോ ക്ലിനിക് കിലാണ് ചികിത്സ. 2018ല്‍ പിണറായി അമേരിക്കയില്‍ പോയപ്പോള്‍ ഇ.പി. ജയരാജനായിരുന്നു മന്ത്രിസഭായോഗത്തിന്‍റെ ചുമതല. ഇക്കുറി ബദലായി ആരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...