Connect with us

Hi, what are you looking for?

Exclusive

ടിപി നന്ദകുമാറിനെ നിശബ്ദനാക്കാന്‍ നോക്കേണ്ട, പിണറായിയോട് ഹൈക്കോടതി

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പീഡിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും പ്രതികാര നടപടിക്ക് തിരിച്ചടി. ടിപി നന്ദകുമാറിനെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടാന്‍ അധികാര ദുര്‍വിനിയോഗം നടത്തി പോലീസിനെ ദുരുപയോഗം ചെയ്ത് നടത്തുന്ന പിണറായിയുടെയും വീണാ ജോര്‍ജ്ജിന്റെയും ശ്രമങ്ങള്‍ക്ക് ശക്തമായ താക്കീതാണ് ഹൈക്കോടതി ഉത്തരവ്.

ടിപി നന്ദകുമാറിനെ പോലീസ് തൊട്ടുപോകരുതെന്നാണ് ജസ്റ്റിസ് ഷേര്‍ലിയുടെ ഉത്തരവിന്റെ കൃത്യമായ വിശകലനം. പിണറായി വിജയന്റെ ലാവ്‌ലിന്‍ കേസ് പുറത്തുകൊണ്ടുവന്നതും സിബിഐ അന്വേഷണം കൊണ്ടുവന്നതും ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറാണ്. 2021 മാര്‍ച്ച് മാസത്തില്‍ ലാവ്‌ലിന്‍ കേസിലെ സുപ്രധാന രേഖകളും പിണറായി വിജയന്റെ അനധികൃത സമ്പാദ്യ രേഖകളും നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ഇതിനിടെയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലിരുന്ന ഒരു രോഗിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ക്രൈം പുറത്തുവിട്ടത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിലെ വാര്‍ത്തകളും സംഭവങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി അയച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ വിളിച്ച് നേരിട്ട് ഈ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയും അവര്‍ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി പരാതി അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ഉത്തരവിട്ടു. ഇങ്ങനെയിരിക്കുമ്പോഴാണ് 2021 ല്‍ ക്രൈം ചീഫ് എഡിറ്റര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ പിണറായി വിജയനെതിരെ ആയിരം കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളുമായി രംഗത്തെത്തുന്നത്.

പിണറായി പ്രതികാരം തീര്‍ക്കാനായി വീണാജോര്‍ജ്ജിനെ മുന്നില്‍വെച്ചുള്ള ഗൂഢാലോചനയാണ് പിന്നീട് അരങ്ങേറിയത്. പരിയാരം മെഡിക്കല്‍ കോളേജിലെ ക്രൂരമായ നരവേട്ടക്കെതിരെ ക്രൈം ചാനല്‍ പുറത്തുവിട്ട ഞെട്ടിക്കുന്ന വീഡിയോകള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ വെച്ച് കേസെടുത്തത്. തുടര്‍ന്ന് പിണറായി വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ രേഖകള്‍ പിടിച്ചെടുക്കാനായി 2021 ജൂലായ് 9ന് റെയ്ഡ് നടത്തി. 2021 ജൂലായ് എട്ടിനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ പിണറായിക്കെതിരെയുള്ള രേഖകള്‍ ഹാജരാക്കിയത്.

പിണറായി വിജയന്റെ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ഈ കേസെന്ന് തെളിയിക്കാന്‍ മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല. രാജ്യദ്രോഹ കുറ്റമടക്കമുള്ള ജാമ്യം കിട്ടാത്ത വകുപ്പുകള്‍ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. ടിപി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചപ്പോഴാണ് അറസ്റ്റ് തടഞ്ഞ് കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതും പിണറായിക്ക് ഇത് തിരിച്ചടിയായതും.

ഇപ്പോഴിതാ കസ്റ്റഡിയില്‍ വേണമെന്ന പിണറായി പോലീസിന്റെ ആവശ്യം തള്ളിയെന്ന് മാത്രമല്ല നന്ദകുമാറിനെ മാത്രം വേട്ടയാടുന്നതെന്താണെന്ന് ശക്തമായ വിമര്‍ശനമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്.

കള്ളകേസ് എടുത്തും പോലീസിനെ ഉപയോഗിച്ചും നന്ദകുമാറിനെയും ക്രൈമിനെയും തളക്കാമെന്നും നിശബ്ദമാക്കാമെന്നുമുള്ള പിണറായിയുടെയും വീണാജോര്‍ജ്ജിന്റെയും നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയും മുന്നറിയിപ്പുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഈ വിധി എന്ന കാര്യത്തില്‍ സംശയമില്ല. ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷക അഡ്വ.വിമലയാണ് ക്രൈമിന് വേണ്ടി ഹാജരായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...