നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്നും താന്‍ വെറും ഉപകരണമാണെന്നം കത്തില്‍ വ്യക്തമാക്കുന്നു. 2018ല്‍ സ്വന്തം അമ്മയെ പള്‍സര്‍ സുനി ഏല്‍പ്പിച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് അമ്മയെ ഏല്‍പ്പിച്ചത്.
എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ എന്നും കത്തില്‍ പറയുന്നു.
യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കും. എല്ലാം താന്‍ തുറന്ന് പറയുമെന്നും കത്തിലുണ്ട്.
‘അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും, പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കുന്നെന്നും, പുറത്ത് വന്നാല്‍ എന്ന കാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’- കത്തില്‍ പറയുന്നു.
.കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയു ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായി പള്‍സര്‍ ദിലീപിന് അയച്ച കത്ത് ഉദ്ധരിച്ച് റിപ്പോര്‍ട്ട് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തിയതിന് ശേഷം വമ്പൻ ട്വിസ്റ്റുകളാണ് ഈ കേസിൽ കാണാൻ കഴിയുന്നത്.