കേരളത്തിൽ കെ റെയിൽ വിഷയം പൊടിപൊടിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നാട് വിടുകയാണ്. അമേരിക്കയിലേക്കാണ് യാത്ര. തുടര്‍ചികിത്സക്കായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്‌ക്ക് പോകുന്നത്. ഈ മാസം 15നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ചികിത്സക്കായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയില്‍ തുടരും. മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്.
മുഖ്യമന്ത്രിയോട് തുടര്‍പരിശോധനയ്‌ക്ക് എത്തണമെന്ന് മയോ ക്ലിനിക്ക് നിര്‍ദ്ദേശിച്ചിരുന്നു. 2021 ഒക്ടോബറില്‍ അദ്ദേഹം അമേരിക്കയിലേയ്‌ക്ക് പോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കൊറോണ പ്രതിസന്ധി കാരണം ഈ പരിശോധന നീളുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പോകുമ്പോള്‍ അധികാര ചുമതല ആരെ ഏല്‍പ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനയിട്ടില്ല.
കേന്ദ്ര കമ്മറ്റി അംഗമായ എം വി ഗോവിന്ദനാണ് മന്ത്രിസഭയിൽ പാർട്ടിയിലെ സീനിയർ. എന്നാൽ മറ്റൊരു കേന്ദ്ര കമ്മറ്റി അംഗമായ കെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന. കാരണം ഇതെല്ലാം മുന്നിൽ കണ്ടാണ് അതി വിശ്വസ്തനായ എ സമ്പത്തിനെ കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയോഗിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തെത്തുന്നുണ്ട്.
അതേസമയം നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു.അന്ന് മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.
ഭാര്യ കമല മുഖ്യമന്ത്രിയുടെ പി എ ആയ സുനീഷ് എന്നിവർ അദ്ദേഹത്തിന്റെ ഒപ്പം പോകും. മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവും സർക്കാർ തന്നെ വഹിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചതാണെന്നും മറ്റും വാതോരാതെ പ്രസംഗിക്കുമ്പോഴും ചികിസ്തയ്ക്കായി വി ഐപികളും രാഷ്ട്രീയക്കാരും ആശ്രയിക്കുന്നത് വൻകിട രാഷ്ട്രമായ അമേരിക്കയെ തന്നെയാണ്. അപ്പോൾ ഇതിൽ നിന്നും മനസിലാക്കേണ്ടത് കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഖ്യമന്ത്രി പോലും വിശ്വസിക്കുന്നില്ല എന്ന് തന്നെയല്ലേ…
അതേസമയം രണ്ടാഴ്ച്ച മുമ്പ് മുഖ്യമന്ത്രി വൈദ്യ പരിശധനയ്ക്കായി ചെന്നൈയിൽ പോയിരുന്നു. ഡൽഹിയിലെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ചെന്നൈയിൽ പരിശോധനയ്ക്കായി പോയത്. സാധാരണയുള്ള ആരോഗ്യപരിശോധനയാണ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അന്ന് പറഞ്ഞത്. എന്നാൽ ആ പരിശോധനയിൽ എന്തോ കുഴപ്പം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാലാണ് അടിയന്തരമായി ഇപ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തെത്തുന്നുണ്ട്.