നല്ല റോഡും, അതിന്റെ പരിപാലനവും, കുടിവെള്ളവും നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. ജല വിഭവ വകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടെക്‌നോളജിയുടെ ആനന്ദ സാധ്യതയിലൂടെ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. രണ്ട് വകുപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും റിയാസ് അറിയിച്ചു. പണം മുടക്കി റോഡ് നിർമ്മിക്കും എന്നാൽ ജല വിഭവ വകുപ്പിന്റെ നിർമ്മാണങ്ങൾക്കായി റോഡ് വെട്ടിപൊളിക്കേണ്ടി വരുന്നു. അപ്പോൾ നാട്ടുകാർക്ക് റോഡിന്റെ ഉപയോഗം ലഭിക്കാതെ വരുന്നുണ്ട്. ഇതിന് വകുപ്പുകളുടെ ഏകോപനം പ്രധാനമാണെന്നും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ സൈറ്റില്‍ പരസ്യപ്പെടുത്തുമെന്നും റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വാട്ടര്‍ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വർധിച്ചുവരികയാണെന്നും പൊതുമരാമത്തുമായി സഹകരിച്ച് പോയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓരോ പ്രവർത്തങ്ങൾ തുടങ്ങുന്നതിന് മുന്‍പായി വകുപ്പുകള്‍ തമ്മില്‍ ആലോചിക്കുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഈ കമ്മറ്റിയിൽ ഉൾപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.