കുറച്ച് നാളുകളായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഡല്‍ഹിയിൽ ദിനംപ്രതി രോഗികളുടെ എന്ന വർധിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ നിയന്ത്രണ തീരുമാനം.
തുടര്‍ച്ചയായ രണ്ടുദിവസവും പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് മുകളിലായതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മാളുകള്‍, സലൂണുകള്‍, പൊതുഗതാഗതം, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഡിസംബര്‍ 29 മുതല്‍ ലെല്ലോ അലര്‍ട്ടായിരുന്നു ഡല്‍ഹിയില്‍. തുടര്‍ന്ന് ജിമ്മുകള്‍, തിയറ്ററുകള്‍ തുടങ്ങിയവ അടച്ചിടുകയും കടകള്‍ ഒന്നിടവിട്ട് തുറക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. മെട്രോ ട്രെയിനുകളിലും ബസുകളിലും പകുതിപേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
24 മണിക്കൂറിനിടെ 4099 പേര്‍ക്കാണ് പുതുതായി ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 6.4 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഇത് 2021 മേയ് മാസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി പകുതിയോടെ ഡല്‍ഹിയില്‍ പ്രതിദിനം 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍. ജനുവരി എട്ടോടെ രോഗബാധിതരുടെ എണ്ണം 8000ത്തിനും 9000ത്തിനും ഇടയിലാകും. എയിംസില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളാണ് പടര്‍ന്നുപിടിക്കുന്നത്. രണ്ടുമൂന്നുദിവസത്തിനിടെ 50ഓളം പേരെ എയിംസില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.