Connect with us

Hi, what are you looking for?

Exclusive

കാത്തിരുന്ന ആ ആശ്വാസ വാർത്തയെത്തി

കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ലോകത്തിനു നാശം വിതച്ച കോവിഡിന്റെ ഈ പുതിയ വകബേധം ഡെൽറ്റ പ്ലസിനെക്കാൾ അപകടകാരിയാണ്. എന്നാൽ ഇപ്പോളിതാ ഒമിക്രോണിനും മറ്റ് കൊവിഡ് വകഭേദങ്ങളേയും നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആന്റിബോഡിയെ ഗവേഷകര്‍ കണ്ടെത്തിയെന്ന ആശ്വാസവാർത്തയാണ് പുറത്ത് വരുന്നത്. കോവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ തുടങ്ങി മറ്റു വകഭേദങ്ങളെയെല്ലാം നിർവീര്യമാക്കാനുള്ള കഴിവ് ഈ ആന്റിബോഡിയ്ക്ക് ഉണ്ടെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുമ്പോൾ മാറ്റം സംഭവിക്കാത്ത സ്പൈക്ക് പ്രോട്ടീനിലാണ് ഈ ആന്റിബോഡികള്‍ പ്രവര്‍ത്തിക്കുന്നത്.സ്പൈക്ക് പ്രോട്ടീനിലെ ഈ ആന്റിബോഡികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വൈറസിന്റെ തുടര്‍ച്ചയായ പരിണാമത്തെ മറികടക്കാന്‍ കഴിയുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജേര്‍ണല്‍ നേച്യര്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനിലെ ഈ ആന്റിബോഡികളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിലൂടെ, ഒമിക്‌റോണ്‍ വേരിയന്റിനെതിരെയും ഭാവിയില്‍ ഉയർന്നു വരൻ സാധ്യതയുള്ള മറ്റ് വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമാകുന്ന വാക്സിനുകളും ആന്റിബോഡി ചികിത്സകളും രൂപകല്‍പ്പന ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡേവിഡ് വീസ്ലര്‍ പറയുന്നു.

ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്വേഷകനും സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ബയോകെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറുമാണ് ഇദ്ദേഹം. ഡേവിഡ് വ്ലീസറും സ്വിറ്റ്സര്‍ലന്‍ഡിലെ വിര്‍ ബയോടെക്‌നോളജിയിലെ ഡേവിഡ് കോര്‍ട്ടിയുമായാണ് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയിരിക്കുന്നത്. മുന്‍പ് രോഗം ബാധിച്ചവരിലുള്ള ആന്റിബോഡികളും ,അതേപോലെ ​ സിനോഫോം ,​ സ്പുട്നിക് വി,​ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനുകളെടുത്തവര്‍ക്ക് ഒമിക്രോണ്‍ വൈറസിനെ ചെറുക്കാനുള്ള കഴിവില്ല എന്നാണ് പഠനത്തില്‍ പറയുന്നത് . മൊഡേണ,​ ഫൈസര്‍,​ അസ്ട്രാസെനക വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരില്‍ ഇരുപത് മുതൽ നാല്പത് വരെ ഫലപ്രാപ്തി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഈ വാക്സിനുകളുടെ മൂന്നാം ഡോസ് എടുത്തവരില്‍ ഒമിക്രോണ്‍ വൈറസിനെതിരെ കുറച്ചു കൂടി ഫലപ്രാപ്തി കണ്ടു വരുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി കോവിഡ് മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളിലിൽ വൻ ആശങ്ക വിതച്ചുകൊണ്ടാണ് ഒമിക്രോൺ എത്തിയത്. കൊവിഡിന്റെ ഇറങ്ങിയിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും മാരകവും 5 ജനിതക മാറ്റമുണ്ടായിരുന്ന ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയുമാണ് ഈ വൈറസ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ എന്ന ഈ വൈറസ് വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി അറിയിച്ചിരുന്നു. അതുപോലെ തന്നെ ഈ വൈറസ് അതീവ ജാഗ്രത പാലിക്കേണ്ടതായ ഒന്നാണെന്ന് കോവിഡ് വിദഗ്ദ്ധ സമിതി സർക്കാരിന് മുന്നറിയിപ്പും നൽകിയിരുന്നു. ഒപ്പം തന്നെ അതി തീവ്ര വ്യാപനശേഷി ഒമിക്രോണിന് ഉള്ളതായി വകഭേദം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു . വായുവിലൂടെ അതിവേഗം പകരാനുള്ള സാധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജനങ്ങളിൽ വലിയ ആശങ്കയും ഭീതിയും സൃഷ്ട്ടിച്ച വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിവുള്ള ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ജനങ്ങളിൽ ആശ്വാസമേകുന്ന ഒന്നുതന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...