Connect with us

Hi, what are you looking for?

Exclusive

ശശി തരൂര്‍ പുറത്താകുമോ? പാര്‍ട്ടിക്ക് അതൃപ്തി, ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരന്‍

കെ റെയില്‍ പദ്ധതിയില്‍ ശശി തരൂരും കോണ്‍ഗ്രസും രണ്ട് തട്ടിലോ എന്ന ചോദ്യമാണ് ഉയരുന്നത്. കെ റെയിലില്‍ ശശി തരൂരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയതോടെ ഗതി മാറി. വിഷയത്തില്‍ പാര്‍ട്ടിയോടൊപ്പം ശശി തരൂര്‍ നില്‍ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് അകത്തുള്ളവര്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകണം. ഇരിക്കുന്നിടം കുഴിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിലിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പുവെച്ചില്ലെന്നത് ചര്‍ച്ചയായിരുന്നു. യുഡിഎഫിന്റെ 18 എംപിമാര്‍ നിവേദനത്തില്‍ ഒപ്പിട്ടപ്പോഴാണ് തിരുവനന്തപുരം എംപി മാറി നിന്നത്. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും നിവേദനത്തില്‍ ഒപ്പുവെക്കാത്തതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാനാകില്ലെന്നുമായിരുന്നു നിലപാട് വിവാദമായതോടെ തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പദ്ധതി വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍, സംസ്ഥാനം വഹിക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പദ്ധതിക്ക് എതിരല്ല. കോണ്‍ഗ്രസിനകത്ത് തന്നെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുള്ള ആളുകള്‍ ഉണ്ട്. അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവര്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. തരൂരിനോട് ഉള്ള അഭ്യര്‍ത്ഥന അതാണ്. അദ്ദേഹത്തോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും, നേരിട്ട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

തരൂര്‍ ഒരുപാട് ലോകം കണ്ട വ്യക്തിയാണ്. കോണ്‍ഗ്രസ് വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട വ്യക്തിക്ക് വ്യത്യസ്ത കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കൂ. കോണ്‍ഗ്രസ് വിഷയം നന്നായി പഠിച്ച ശേഷമാണ് തീരുമാനം എടുത്തത്. അതില്‍ പിഴവില്ല എന്നാണ് വിശ്വാസമെന്നും സുധാകരന്‍ പറയുന്നു.

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. വലിയ വികസന പദ്ധതികളെ എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരണം നല്‍കണമെന്നും, വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗികതയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ റെയിലിലും ബന്ധു നിയമനം നടക്കുന്നുണ്ടെന്നും, പദ്ധതി പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വേയിലെ ജൂനിയര്‍ ഉദ്യോഗസ്ഥയായ ബ്രിട്ടാസിന്റെ ഭാര്യയാണ് ജനറല്‍ മാനേജറെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമാണെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറയുകയുണ്ടായി.കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതില്‍ ആണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്നം ഇല്ലെന്നും കോടിയേരി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...