ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം സർക്കാരിനെ വെട്ടിലാക്കിയ കാര്യമാണ് സ്വർണക്കടത്ത് കേസും, ലഹരി കേസുമെല്ലാം. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പ്രതികളായ സ്വപ്നാ സുരേഷ് അടക്കമുള്ളവരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും ഉള്ള ബന്ധം ഏറെ വിവാദമായിരുന്നു. എന്നാൽ മൗനം കൊണ്ട് ആരോപണങ്ങളുടെ മുനയൊടിക്കാനോ രക്ഷപെടാനോ ഉള്ള ശ്രമമായിരുന്നു ഇത് വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നത്.
എന്നാലിപ്പോൾ സ്വര്‍ണക്കടത്തിലും മറ്റും പാർട്ടിയുടെയും മുഖ്യന്റെയുംബന്ധം അണികൾ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ പാർട്ടി സമ്മേളനത്തിൽ ഏറ്റു പറച്ചിൽ നടത്തിയിരിക്കുകയാണ് സഖാക്കൾ.
സ്വര്‍ണക്കടത്തും ക്വട്ടേഷന്‍ ഇടപാടുകളും വരുമാന മാര്‍ഗമായി മാറ്റിയ പ്രതികൾ പാര്‍ട്ടി നേതാക്കളുടെ പേര് ഉപയോഗിച്ചാണ് വളര്‍ന്നത് എന്നും അങ്ങനെ വളരാനും പ്രവര്‍ത്തിക്കാനുമുള്ള ഭൗതിക സാഹചര്യം അവര്‍ക്ക് ലഭിച്ചു എന്നും സമ്മേളനത്തിൽ വിശദീകരിച്ചു. ജനങ്ങൾക്കിടയിൽ ഇത് മൂലം പാർട്ടിയുടെ വിശ്വാസ്യത നഷ്ടമായെന്നും പാര്‍ട്ടിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കിയെന്നും അണികൾ വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഇക്കാര്യം തുറന്നടിച്ചത്. പക്ഷെ ഏതെങ്കിലും നേതാവിന്റ പേരെടുത്ത് പരാമര്‍ശിച്ചുള്ള വിമര്‍ശനം ഉണ്ടായില്ല എങ്കിൽ പോലും വിമര്‍ശനത്തിന്റ കുന്തമുന നീണ്ടത് അധികവും പി. ജയരാജന് നേരെ ലക്ഷ്യം വെച്ചായിരുന്നു .
കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപകടവും സ്വര്‍ണക്കടത്ത്, ‘പൊട്ടിക്കല്‍’ ഓപറേഷന് എന്നിവയുമായി ബന്ധപ്പെട്ട് അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവര്ക്കുനേരെയുണ്ടായ പൊലീസ് അന്വേഷണം സി.പി.എമ്മിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.
പാര്‍ട്ടിയുടെ സൈബര്‍ പോരാളികളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഇവര്‍ പി. ജയരാജന പ്രകീര്‍ത്തിച്ച് രംഗത്തുവരാറുള്ള പി.ജെ ആര്‍മി പോലുള്ള സമൂഹമാധ്യമ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു .
ഇതിനെല്ലാം ഉപരി മുഖ്യമന്ത്രിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധവും അണികൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വപ്ന സുരേഷ് ഇത്രയേറെ സ്വാതന്ത്ര്യമെടുത്തിട്ടും കയറി ഇറങ്ങിയിട്ടും മുഖ്യമന്ത്രി അറിയാഞ്ഞതെന്തെന്ന വിമര്‍ശനവും പാർട്ടിയുടെ ഏരിയ കമ്മറ്റിയിൽ അണികൾ പ്രധാനമായി ഉയർത്തിയിരുന്നു.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ക്വട്ടേഷന്‍ ബന്ധം തുടരുന്നതിനാല്‍ കൂത്തുപറമ്ബ് മേഖലയില്‍ ചിലര്‍ക്കെതിരെ നേരത്തേ പാര്‍ട്ടി നടപടി എടുത്തിരുന്നു.
ആഭ്യന്തര വകുപ്പിന്റകൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന സമ്മേളന ചര്‍ച്ചയില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പാനൂര്‍ ഏരിയയില്‍നിന്നു പ്രതിനിധികള്‍ പറഞ്ഞു.
പാനൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് മന്സൂറിെന്റ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടികളിൽ ആഭ്യന്തരവകുപ്പിനെതിരായും അണികൾ വിമര്‍ശനമുയർത്തിയത്.
12 വനിതകള്‍ ഉള്‍പ്പെടെ 49 പേര് ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പും വൈകീട്ട് പൊതുസമ്മേളനവും നടക്കും